പ്രക്ഷോഭത്തിന് പിന്നാലെ നേപ്പാളിൽ വിധിനിർണ്ണയം; വോട്ടെണ്ണൽ ആരംഭിച്ചു

275 അംഗ പ്രതിനിധി സഭയിലേക്ക് 165 പേരെ നേരിട്ടും 110 പേരെ പാര്‍ട്ടി ലിസ്റ്റ് വഴിയുമാണ് തിരഞ്ഞെടുക്കുന്നത്. 59 ശതമാനം വോട്ടുകളാണ് ഇത്തവണ രേഖപ്പെടുത്തിയത്.

New Update
Untitled

കാഠ്മണ്ഡു: ഭരണകൂടത്തെ അട്ടിമറിച്ച 2025-ലെ വന്‍ ജനകീയ പ്രക്ഷോഭത്തിന് ശേഷം നേപ്പാളില്‍ നടന്ന പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു.

Advertisment

രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിയെ സംബന്ധിച്ച് അതിനിര്‍ണ്ണായകമായ ഈ തിരഞ്ഞെടുപ്പ് ഫലം വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഭാഗികമായി ലഭ്യമാകും. പൂര്‍ണ്ണരൂപത്തിലുള്ള ഫലം അറിയാന്‍ കുറച്ചു ദിവസങ്ങള്‍ കൂടി കാത്തിരിക്കേണ്ടി വരും.


മത്സരരംഗത്തെ പ്രമുഖര്‍:

കെ.പി. ശര്‍മ്മ ഒലി (74): അധികാരം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന മുന്‍ പ്രധാനമന്ത്രിയും മാര്‍ക്‌സിസ്റ്റ് നേതാവും. ഝാപ്പ-5 മണ്ഡലത്തിലാണ് അദ്ദേഹം മത്സരിക്കുന്നത്.

ബാലേന്ദ്ര ഷാ (35): മുന്‍ കാഠ്മണ്ഡു മേയറും പ്രശസ്ത റാപ്പറുമായ ഇദ്ദേഹം, യുവാക്കളുടെയും 'Gen Z' പ്രതിഷേധക്കാരുടെയും പിന്തുണയിലാണ് പ്രതീക്ഷ അര്‍പ്പിക്കുന്നത്.

ഗഗന്‍ ഥാപ്പ (49): പരമ്പരാഗത രാഷ്ട്രീയ ശൈലികളില്‍ മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ച് രംഗത്തുള്ള നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയ തലവന്‍.


275 അംഗ പ്രതിനിധി സഭയിലേക്ക് 165 പേരെ നേരിട്ടും 110 പേരെ പാര്‍ട്ടി ലിസ്റ്റ് വഴിയുമാണ് തിരഞ്ഞെടുക്കുന്നത്. 59 ശതമാനം വോട്ടുകളാണ് ഇത്തവണ രേഖപ്പെടുത്തിയത്.


അഴിമതിക്കും സാമ്പത്തിക തകര്‍ച്ചയ്ക്കുമെതിരെ 2025 സെപ്റ്റംബറില്‍ നടന്ന പ്രതിഷേധങ്ങളില്‍ 77 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് രൂപീകരിച്ച സുശീല കാര്‍ക്കിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന് പകരക്കാരെ കണ്ടെത്താനാണ് ഈ തിരഞ്ഞെടുപ്പ്.

Advertisment