ഡോണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ ശ്രമിച്ചു. അവരുടെ നേതാവിനെ വേട്ടയാടി കൊലപ്പെടുത്തി; യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റർ ഹെഗ്‌സെത്

സൈനിക നീക്കം ആരംഭിച്ചിട്ട് ഇപ്പോൾ നാലുദിവസമേ ആയിട്ടുള്ളൂ. ട്രംപ് പറഞ്ഞതുപോലെ ഓപറേഷൻ വിജയകരമാണെന്ന് ഉറപ്പാക്കാൻ യുഎസ് ആവശ്യമായ സമയമെടുക്കും.

New Update
PET

വാഷിംഗ്ടൺ‌: ഇറാനെതിരായ സൈനിക നീക്കത്തിൽ അമേരിക്ക വിജയിക്കുകയാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റർ ഹെഗ്‌സെത്. അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ ശ്രമിച്ചെന്നും പ്രതിരോധ സെക്രട്ടറി ആരോപിച്ചു.

Advertisment

ട്രംപിനെ വധിക്കാൻ ശ്രമിച്ചവരുടെ നേതാവിനെ യുഎസ് വേട്ടയാടി കൊലപ്പെടുത്തിയെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പറഞ്ഞു. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയ്‌യുടെ വധം ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം.

സൈനിക നീക്കം ആരംഭിച്ചിട്ട് ഇപ്പോൾ നാലുദിവസമേ ആയിട്ടുള്ളൂ. ട്രംപ് പറഞ്ഞതുപോലെ ഓപറേഷൻ വിജയകരമാണെന്ന് ഉറപ്പാക്കാൻ യുഎസ് ആവശ്യമായ സമയമെടുക്കും. കൂടുതൽ ആക്രമണങ്ങളുണ്ടാകുമെന്നും പീറ്റർ വ്യക്തമാക്കി.

യുദ്ധം അവസാനിച്ചെന്ന് യുഎസും ഇസ്രയേലും തീരുമാനിക്കുന്നതുവരെ ഇറാനിയൻ നേതാക്കൾ മുകളിലേക്ക് നോക്കിയിരുന്ന് യുഎസിന്‍റെയും ഇസ്രയേലിന്‍റെയും വ്യോമശക്തി മാത്രമേ കാണുകയുള്ളൂവെന്നും യുഎസ് പ്രതിരോധ സെക്രട്ടറി കൂട്ടിച്ചേർത്തു.

Advertisment