അങ്കാറയിലുണ്ടായ വിമാനാപകടത്തിൽ ലിബിയൻ സൈനിക മേധാവിയുൾപ്പെടെ 7 പേർ മരിച്ചു

വൈദ്യുത പ്രശ്നം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് അങ്കാറയുടെ തെക്ക് ഭാഗത്തുള്ള ഹെയ്മാന ജില്ലയ്ക്ക് സമീപം വിമാനം അടിയന്തര സിഗ്‌നല്‍ അയച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Untitled

അങ്കാറ: തുര്‍ക്കിയിലെ അങ്കാറയില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ തന്നെ ഒരു സ്വകാര്യ ജെറ്റ് തകര്‍ന്ന് ലിബിയയുടെ മുതിര്‍ന്ന സൈനിക നേതാവായ ജനറല്‍ മുഹമ്മദ് അലി അഹമ്മദ് അല്‍-ഹദ്ദാദ് മരിച്ചു. വിമാനത്തില്‍ മറ്റ് നാല് ലിബിയന്‍ സൈനിക ഉദ്യോഗസ്ഥരും മൂന്ന് ക്രൂ അംഗങ്ങളും ഉണ്ടായിരുന്നു. ആരും രക്ഷപ്പെട്ടില്ല. 

Advertisment

വിമാനത്തിലെ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലിബിയന്‍ പ്രധാനമന്ത്രി അബ്ദുള്‍-ഹമീദ് ദ്‌ബൈബ ഫേസ്ബുക്ക് പോസ്റ്റില്‍ സംഭവം സ്ഥിരീകരിച്ചു. പ്രതിനിധി സംഘം നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നും ഇത് രാജ്യത്തിന് വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.


പടിഞ്ഞാറന്‍ ലിബിയയിലെ ഉന്നത സൈനിക കമാന്‍ഡറായിരുന്നു ജനറല്‍ അല്‍-ഹദ്ദാദ്, ലിബിയയിലെ വിഭജിക്കപ്പെട്ട സൈനിക ശക്തികളെ ഒരുമിച്ച് കൊണ്ടുവരാനുള്ള ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ശ്രമങ്ങളില്‍ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു.

ജനറല്‍ അല്‍-ഹദ്ദാദിനൊപ്പം നാല് ഉന്നത ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ലിബിയയുടെ കരസേനാ മേധാവി ജനറല്‍ അല്‍-ഫിതൂരി ഗ്രൈബില്‍; സൈനിക നിര്‍മ്മാണ അതോറിറ്റിയെ നയിച്ച ബ്രിഗേഡിയര്‍ ജനറല്‍ മഹ്‌മൂദ് അല്‍-ഖത്താവി; ചീഫ് ഓഫ് സ്റ്റാഫിന്റെ ഉപദേഷ്ടാവായ മുഹമ്മദ് അല്‍-അസാവി ദിയാബ്; സൈനിക ഫോട്ടോഗ്രാഫറായ മുഹമ്മദ് ഒമര്‍ അഹമ്മദ് മഹ്ജൂബ് എന്നിവരും അവരില്‍ ഉള്‍പ്പെടുന്നു.

അങ്കാറയിലെ എസെന്‍ബോഗ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് ഏകദേശം 40 മിനിറ്റിനുശേഷം ഫാല്‍ക്കണ്‍ 50 ബിസിനസ് ജെറ്റിന് എയര്‍ ട്രാഫിക് കണ്‍ട്രോളറുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി തുര്‍ക്കി അധികൃതര്‍ പറഞ്ഞു. വിമാനം ലിബിയയിലേക്ക് മടങ്ങുകയായിരുന്നു.


വൈദ്യുത പ്രശ്നം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് അങ്കാറയുടെ തെക്ക് ഭാഗത്തുള്ള ഹെയ്മാന ജില്ലയ്ക്ക് സമീപം വിമാനം അടിയന്തര സിഗ്‌നല്‍ അയച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടിയന്തര ലാന്‍ഡിംഗിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെ, വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി.


ഹെയ്മനയിലെ കെസിക്കാവാക് ഗ്രാമത്തിന് സമീപമാണ് വിമാനം തകര്‍ന്നുവീണ സ്ഥലം പിന്നീട് കണ്ടെത്തിയത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ നാല് പ്രോസിക്യൂട്ടര്‍മാരെ നിയമിച്ചിട്ടുണ്ടെന്ന് തുര്‍ക്കി നീതിന്യായ മന്ത്രാലയം അറിയിച്ചു, ഇത് സാധാരണ നടപടിക്രമമാണ്. അന്വേഷണത്തിനിടെ തുര്‍ക്കി ഉദ്യോഗസ്ഥരുമായി പ്രവര്‍ത്തിക്കാന്‍ അങ്കാറയിലേക്ക് ഒരു സംഘത്തെ അയയ്ക്കുമെന്നും ലിബിയ പ്രഖ്യാപിച്ചു.

Advertisment