സഹപൈലറ്റ് ബോധരഹിതനായതിനെ തുടർന്ന് ലുഫ്താൻസ എയർലൈൻസിന്റെ വിമാനം ആകാശത്ത് തനിയെ പറന്നത് 10 മിനിറ്റ്. വിമാനത്തിൽ ഉണ്ടായിരുന്നത് 199 യാത്രക്കാരും 6 ജീവനക്കാരും

ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് സ്‌പെയിനിലെ സെവില്ലിലേക്ക് പോകുകയായിരുന്ന വിമാനം 10 മിനിറ്റ് നേരം പൈലറ്റിന്റെ നിയന്ത്രണത്തിലല്ലാതെ പറന്നു. 

New Update
plane

ബര്‍ലിന്‍: 199 യാത്രക്കാരും 6 ജീവനക്കാരുമായി ലുഫ്താന്‍സ വിമാനം ആകാശത്ത് പൈലറ്റില്ലാതെ പറന്നത് 10 മിനിറ്റ്. പൈലറ്റ് ശുചിമുറിയില്‍ പോയ സമയത്ത് കോക്ക്പിറ്റില്‍ വച്ച് സഹപൈലറ്റ് ബോധരഹിതനായതിനെ തുടര്‍ന്നാണ് സംഭവം. 2024 ഫെബ്രുവരി 17നാണ് സംഭവം.

Advertisment

ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് സ്‌പെയിനിലെ സെവില്ലിലേക്ക് പോകുകയായിരുന്ന വിമാനം 10 മിനിറ്റ് നേരം പൈലറ്റിന്റെ നിയന്ത്രണത്തിലല്ലാതെ പറന്നു. 


സഹപൈലറ്റ് അബോധാവസ്ഥയിലായെങ്കിലും വിമാനം ഓട്ടോപൈലറ്റ് മോഡിലേക്കു മാറിയിരുന്നു. ശുചിമുറിയില്‍ നിന്നു തിരികെ വന്ന പൈലറ്റ് കോക്പിറ്റിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്ന് അടിയന്തിര ഘട്ടത്തില്‍ വാതില്‍ തുറക്കാന്‍ അനുവദിക്കുന്ന കോഡ് ടൈപ്പ് ചെയ്താണ് പൈലറ്റ് കോക്പിറ്റിലേക്കു പ്രവേശിച്ചത്.


തുടര്‍ന്ന് വിമാനം മാഡ്രിഡില്‍ അടിയന്തരമായി ലാന്റിങ് നടത്തി അബോധാവസ്ഥയിലായ സഹപൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.