ഇന്ത്യയുമായുള്ള നിർണ്ണായക സൈനിക-ലോജിസ്റ്റിക് സഹകരണ കരാർ ഫെഡറൽ നിയമമായി. വ്‌ളാഡിമിർ പുടിൻ ഒപ്പുവെച്ചു

ഈ മാസം ആദ്യം റഷ്യന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ച കരാറിനാണ് ഇതോടെ ഔദ്യോഗിക നിയമപരമായ രൂപം ലഭിച്ചത്. 

New Update
Untitled

ഡല്‍ഹി: ഇന്ത്യയുമായുള്ള സുപ്രധാന സൈനിക സഹകരണ കരാറില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഫെഡറല്‍ നിയമമായി ഒപ്പുവെച്ചു.

Advertisment

ഈ മാസം ആദ്യം റഷ്യന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ച കരാറിനാണ് ഇതോടെ ഔദ്യോഗിക നിയമപരമായ രൂപം ലഭിച്ചത്. 


പി.ടി.ഐ. വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം, റെസിപ്രോക്കല്‍ എക്സ്ചേഞ്ച് ഓഫ് ലോജിസ്റ്റിക്സ് സപ്പോര്‍ട്ട് എന്നറിയപ്പെടുന്ന ഈ കരാര്‍ ഡിസംബര്‍ 2-ന് പാര്‍ലമെന്റിന്റെ അധോസഭയായ സ്റ്റേറ്റ് ഡ്യൂമ അംഗീകരിച്ചിരുന്നു. 


തുടര്‍ന്ന് ഡിസംബര്‍ 8-ന് ഉപരിസഭയായ ഫെഡറേഷന്‍ കൗണ്‍സിലും ഇത് പാസാക്കി. പാര്‍ലമെന്റിന്റെ അംഗീകാരത്തിന് ശേഷം അന്തിമ അംഗീകാരത്തിനായി പ്രസിഡന്റിന് അയച്ചതോടെ റഷ്യയുടെ ആഭ്യന്തര നിയമനിര്‍മ്മാണ പ്രക്രിയ പൂര്‍ത്തിയായി.

Advertisment