പുടിന്റെ വസതിക്ക് നേരെ യുക്രൈൻ ഡ്രോൺ ആക്രമണം നടത്തിയെന്ന റഷ്യയുടെ വാദം തെറ്റെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്

വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ 'കൂടുതല്‍ കര്‍ക്കശമായി' മാറുകയല്ലാതെ റഷ്യക്ക് മറ്റ് മാര്‍ഗമില്ലെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് ആരോപിച്ചു.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Untitled

വാഷിംഗ്ടണ്‍: റഷ്യന്‍ നേതാവിനെ വധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഉക്രെയ്ന്‍ വ്ളാഡിമിര്‍ പുടിന്റെ വസതിയില്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന റഷ്യയുടെ വാദം യുഎസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തള്ളിക്കളഞ്ഞു.

Advertisment

പുടിനെതിരെ ആക്രമണശ്രമം നടന്നതിന് നിര്‍ണായക തെളിവില്ലെന്ന് കണ്ടെത്തിയ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയാണ് ഈ നിഗമനമെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.


പ്രസിഡന്റ് പുടിന്റെ വസതി സ്ഥിതി ചെയ്യുന്ന അതേ പ്രദേശത്തെ ഒരു സൈനിക ലക്ഷ്യത്തിന് നേരെ ആക്രമണം നടത്താന്‍ ഉക്രെയ്ന്‍ പദ്ധതിയിട്ടിരുന്നതായി യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഡബ്ല്യുഎസ്‌ജെ റിപ്പോര്‍ട്ട് ചെയ്തു. 

പുടിനെ വധിക്കാന്‍ ഉക്രെയ്ന്‍ ആക്രമണം ആരംഭിച്ചതായും അതിന്റെ ഫലമായി, വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ 'കൂടുതല്‍ കര്‍ക്കശമായി' മാറുകയല്ലാതെ റഷ്യക്ക് മറ്റ് മാര്‍ഗമില്ലെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് ആരോപിച്ചു.


മോസ്‌കോയുടെ വടക്ക് ഭാഗത്തുള്ള നോവ്‌ഗൊറോഡ് മേഖലയിലെ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ വസതി ആക്രമിക്കാന്‍ ഏകദേശം 100 ലോംഗ് റേഞ്ച് ഉക്രേനിയന്‍ ഡ്രോണുകള്‍ ശ്രമിച്ചതായി തിങ്കളാഴ്ച റഷ്യന്‍ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു.


ഞായറാഴ്ച മുതല്‍ തിങ്കളാഴ്ച വരെ രാത്രിയില്‍ നടന്ന ആക്രമണങ്ങള്‍ റഷ്യന്‍ സൈന്യം വിജയകരമായി തടഞ്ഞുവെന്നും നാശനഷ്ടങ്ങള്‍ ഒന്നും ഉണ്ടായില്ലെന്നും വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു.

Advertisment