40 വർഷം മുമ്പ് സ്ഥാപിച്ച അഫ്ഗാൻ അഭയാർത്ഥി ക്യാമ്പുകൾ പാകിസ്ഥാൻ അടച്ചുപൂട്ടും, അഭയാർത്ഥികളെ തിരിച്ചയക്കും

വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും ഭീകരതയും ചൂണ്ടിക്കാട്ടി, 2023 ഒക്ടോബറില്‍ സര്‍ക്കാര്‍ രേഖകളില്ലാത്ത അഫ്ഗാന്‍ അഭയാര്‍ത്ഥികളെ നാടുകടത്താന്‍ തുടങ്ങി.

New Update
Untitled

ഇസ്ലാമാബാദ്: 40 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അഫ്ഗാന്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ അടച്ചുപൂട്ടാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചു. അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്കെതിരായ നടപടികള്‍ തുടരുന്നതിനിടെയാണ് ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ അഞ്ച് ക്യാമ്പുകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.

Advertisment

'അടച്ചുപൂട്ടുന്ന അഞ്ച് ക്യാമ്പുകളില്‍ ഹരിപൂര്‍ ജില്ലയിലെ മൂന്ന്, ചിത്രാലിലെ ഒന്ന്, അപ്പര്‍ ദിറിലെ ഒന്ന് എന്നിവ ഉള്‍പ്പെടുന്നു. ഹരിപൂരിലെ പാനിയന്‍ ക്യാമ്പില്‍ മാത്രം ഒരു ലക്ഷത്തിലധികം അഭയാര്‍ത്ഥികളെ പാര്‍പ്പിച്ചിരുന്നു,' പാകിസ്ഥാനിലെ പ്രമുഖ ദിനപത്രമായ എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.


വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും ഭീകരതയും ചൂണ്ടിക്കാട്ടി, 2023 ഒക്ടോബറില്‍ സര്‍ക്കാര്‍ രേഖകളില്ലാത്ത അഫ്ഗാന്‍ അഭയാര്‍ത്ഥികളെ നാടുകടത്താന്‍ തുടങ്ങി.

ഈ ആഴ്ച ആദ്യം, പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, ബലൂചിസ്ഥാനിലും കെപിയിലും അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്ക് തീവ്രവാദവുമായി ബന്ധമുണ്ടെന്ന് ആവര്‍ത്തിച്ചു.

അതേസമയം, പാകിസ്ഥാന്‍ സ്ത്രീകളെ വിവാഹം കഴിച്ച 40 അഫ്ഗാന്‍ പൗരന്മാരെ നാടുകടത്തുന്നത് രാജ്യത്തെ ഉന്നത രജിസ്‌ട്രേഷന്‍ ബോഡി അവരുടെ പൗരത്വ അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതുവരെ പാകിസ്ഥാന്‍ ഹൈക്കോടതി സ്റ്റേ ചെയ്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment