ഇറാൻ യുദ്ധത്തിൽ റഷ്യയുടെ കൗശലം; തകരുന്ന സഖ്യകക്ഷിയെ കണ്ടില്ലെന്ന് നടിക്കുന്നത് എന്തുകൊണ്ട്? റഷ്യ ലക്ഷ്യമിടുന്നത് വൻ നേട്ടങ്ങൾ

വാക്കുകള്‍ കൊണ്ട് പ്രതിഷേധം അറിയിക്കുന്നുണ്ടെങ്കിലും, സൈനികമായി ഇറാനെ സഹായിക്കാന്‍ വ്ളാഡിമിര്‍ പുടിന്‍ വിമുഖത കാണിക്കുകയാണ്.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Untitled

മോസ്‌കോ: പശ്ചിമേഷ്യയില്‍ അമേരിക്കയും ഇസ്രായേലും ഇറാന് മേല്‍ കനത്ത ആക്രമണം നടത്തുമ്പോള്‍ തന്ത്രപരമായ മൗനം പാലിച്ച് റഷ്യ.

Advertisment

വാക്കുകള്‍ കൊണ്ട് പ്രതിഷേധം അറിയിക്കുന്നുണ്ടെങ്കിലും, സൈനികമായി ഇറാനെ സഹായിക്കാന്‍ വ്ളാഡിമിര്‍ പുടിന്‍ വിമുഖത കാണിക്കുകയാണ്. ഈ നിസ്സംഗതയ്ക്ക് പിന്നില്‍ റഷ്യ ലക്ഷ്യമിടുന്നത് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വലിയ നേട്ടങ്ങളാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.


ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷം കാരണം ആഗോള എണ്ണവില കുതിച്ചുയരുന്നത് റഷ്യയുടെ ഖജനാവ് നിറയ്ക്കുന്നു. യുക്രെയ്ന്‍ യുദ്ധത്തിന് ആവശ്യമായ പണം കണ്ടെത്താന്‍ ഈ സാഹചര്യം മോസ്‌കോയെ സഹായിക്കും.

ലോകത്തിന്റെ ശ്രദ്ധ യുക്രെയ്‌നില്‍ നിന്ന് പശ്ചിമേഷ്യയിലേക്ക് മാറുന്നത് പുടിന് അനുകൂലമാണ്. അമേരിക്കയുടെ പക്കലുള്ള മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഇറാനെതിരെ ഉപയോഗിക്കപ്പെടുമ്പോള്‍, യുക്രെയ്‌നിലേക്കുള്ള ആയുധ വിതരണം കുറയുമെന്ന് റഷ്യ കണക്കുകൂട്ടുന്നു.

ഇറാനെ അന്ധമായി പിന്തുണച്ച് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളെ പിണക്കാന്‍ റഷ്യ ആഗ്രഹിക്കുന്നില്ല. എണ്ണവിപണി നിയന്ത്രിക്കുന്ന 'ഒപെക് പ്ലസ്' സഖ്യത്തില്‍ ഈ രാജ്യങ്ങളുടെ പിന്തുണ റഷ്യയ്ക്ക് അത്യാവശ്യമാണ്.


റഷ്യയും ഇറാനും തമ്മില്‍ അടുത്ത കാലത്ത് പ്രതിരോധ കരാറുകള്‍ ഉണ്ടായിരുന്നെങ്കിലും, ഇവര്‍ എന്നും 'തന്ത്രപരമായ എതിരാളികള്‍' ആയിരുന്നു. 2024-ല്‍ സിറിയയിലെ അസദ് ഭരണകൂടം തകര്‍ന്നപ്പോള്‍ ഇറാനെ സഹായിക്കാന്‍ റഷ്യ മുന്നോട്ട് വരാത്തത് വലിയ ചര്‍ച്ചയായിരുന്നു. ഇസ്രായേലുമായി പുടിന്‍ പുലര്‍ത്തുന്ന സൗഹൃദം ഇറാന്‍ നേതൃത്വത്തിന് എക്കാലവും സംശയമുണ്ടാക്കുന്ന ഒന്നാണ്.


അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ബന്ധം വഷളാക്കാന്‍ പുടിന്‍ ആഗ്രഹിക്കുന്നില്ല. എങ്കിലും, മേഖലയിലെ അമേരിക്കന്‍ കപ്പലുകളെയും വിമാനങ്ങളെയും ലക്ഷ്യം വെക്കാന്‍ സഹായിക്കുന്ന നിര്‍ണ്ണായക വിവരങ്ങള്‍ റഷ്യ ഇറാന് കൈമാറുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം ആരോപിക്കുന്നു.

Advertisment