നേപ്പാളില്‍ മൂന്ന് ആഴ്ചയായി കാണാതായ ഇന്ത്യക്കാരനെയും മകളെയും മഞ്ഞില്‍മൂടിയ നിലയില്‍ കണ്ടെത്തി

മഞ്ഞുവീഴ്ചയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ മൃതദേഹങ്ങള്‍ സുരക്ഷാ സേന കണ്ടെടുത്തു. ഏകദേശം മൂന്ന് ആഴ്ചയായി ഇവരെ കാണാതായിരുന്നു.

New Update
Untitled

കാഠ്മണ്ഡു: ഒക്ടോബര്‍ 20 മുതല്‍ കാണാതായ രണ്ട് ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ മൃതദേഹങ്ങള്‍ നേപ്പാളിലെ മനാങ് ജില്ലയില്‍ നിന്ന് കണ്ടെടുത്തതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

Advertisment

ആഴ്ചകള്‍ നീണ്ട തിരച്ചിലിനുശേഷം, മഞ്ഞുവീഴ്ചയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ മൃതദേഹങ്ങള്‍ സുരക്ഷാ സേന കണ്ടെടുത്തു. ഏകദേശം മൂന്ന് ആഴ്ചയായി ഇവരെ കാണാതായിരുന്നു.


52 വയസ്സുള്ള ജിഗ്‌നേഷ് കുമാര്‍ ലല്ലുഭായ് പട്ടേലും 17 വയസ്സുള്ള പ്രിയാന്‍സ കുമാരി പട്ടേലും ആണ് കൊല്ലപ്പെട്ടതെന്ന് ആംഡ് പോലീസ് ഫോഴ്സ് (എപിഎഫ്) അറിയിച്ചു. ഇവര്‍ അച്ഛനും മകളുമാണെന്ന് സ്ഥിരീകരിച്ചു.


'കാണാതായ ഇരുവരെയും കണ്ടെത്തുന്നതിനായി രക്ഷാസംഘം ആഴ്ചകളായി തിരച്ചില്‍ നടത്തുകയായിരുന്നു. നവംബര്‍ 9 ന്, എപിഎഫ് ഡെപ്യൂട്ടി സൂപ്രണ്ട് ഹിര ബഹാദൂര്‍ ജിസിയുടെ നേതൃത്വത്തിലുള്ള പര്‍വത രക്ഷാസംഘം മഠത്തിന് ഏകദേശം 100 മീറ്റര്‍ ഉയരത്തില്‍ മഞ്ഞിനടിയില്‍ മൂടിയ നിലയില്‍ അവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി,' എപിഎഫ് ഡിഎസ്പി ശൈലേന്ദ്ര താപ്പ പറഞ്ഞു.

Advertisment