ഹൂസ്റ്റൺ: അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിൽ കുടുങ്ങിയ ഇന്ത്യൻ വംശജ സുനിത വില്യംസിന്റെയും ബുച്ച് വിൽമറുടെയും മടക്കം വൈകും.
അടുത്തവർഷം മാർച്ച് അവസാനമേ ഇവരെ ഭൂമിയിൽ മടക്കിയെത്തിക്കൂ എന്ന് നാസ അറിയിച്ചു. ഫെബ്രുവരിയിൽ എത്തിക്കുമെന്നായിരുന്നു മുമ്പത്തെ അറിയിപ്പ്.
ജൂണിലാണ് സുനിതയും വിൽമറും ബോയിംഗ് കന്പനിയുടെ സ്റ്റാർലൈനർ പേടകത്തിൽ സ്റ്റേഷനിലെത്തിയത്. എട്ടുദിവസം സ്റ്റേഷനിൽ തങ്ങി മടങ്ങാനായിരുന്നു പദ്ധതി.
എന്നാൽ സ്റ്റാർലൈനർ പേടകം തകരാറിലായതോടെ ഇരുവരും സ്റ്റേഷനിൽ കുടുങ്ങുകയായിരുന്നു. ഇതിനിടെ പേടകം സെപ്റ്റംബറിൽ അളില്ലാതെ ഭൂമിയിൽ തിരിച്ചിറക്കി.