'“ഞാൻ സ്കൂബ ഡൈവിംഗിന് പോയി. ഇപ്പോൾ ഭക്ഷണം കഴിക്കാൻ പോകുന്നു”': സിഡ്‌നി വെടിവയ്പ്പിൽ 16 പേരെ കൊല്ലുന്നതിന് മുമ്പ് നവീദ് അക്രം അമ്മയോട് പറഞ്ഞത്

ഓസ്ട്രേലിയയുടെ സൗത്ത് കോസ്റ്റിലൂടെ തന്റെ മകനും അച്ഛന്‍ സാജിദ് അക്രവും മത്സ്യബന്ധന യാത്രയ്ക്ക് പോകുകയാണെന്ന് കുടുംബം വിശ്വസിച്ചിരുന്നുവെന്ന് വെറീന പറഞ്ഞു.

New Update
Untitled

ഡല്‍ഹി: 'ഞാന്‍ സ്‌കൂബ ഡൈവിംഗിന് പോയി. ഇപ്പോള്‍ ഭക്ഷണം കഴിക്കാന്‍ പോകുന്നു''. ഞായറാഴ്ച സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ നടന്ന സമാധാനപരമായ ഹനുക്ക ആഘോഷത്തെ തകര്‍ത്ത കൂട്ട വെടിവയ്പ്പിന് തൊട്ടുമുമ്പ് പ്രതി അമ്മയോട് പറഞ്ഞതാണ് ഈ വാക്കുകള്‍.

Advertisment

16 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിലെ വെടിവയ്പ്പ് നടത്തിയവരില്‍ ഒരാളായി പോലീസ് തിരിച്ചറിഞ്ഞ നവീദ് അക്രം ഞായറാഴ്ച രാവിലെ തന്റെ അമ്മ വെറീനയെ വിളിച്ചിരുന്നു. 


'അമ്മേ, ഞാന്‍ ഇപ്പോള്‍ നീന്താന്‍ പോയി. ഞാന്‍ സ്‌കൂബ ഡൈവിംഗിന് പോയി. ഇപ്പോള്‍ ഭക്ഷണം കഴിക്കാന്‍ പോകുന്നു, ഇപ്പോള്‍ വളരെ ചൂടായതിനാല്‍ ഞങ്ങള്‍ വീട്ടില്‍ തന്നെ തുടരും. മകന്‍ പറഞ്ഞതായി വെറീന പറഞ്ഞു.


ഓസ്ട്രേലിയയുടെ സൗത്ത് കോസ്റ്റിലൂടെ തന്റെ മകനും അച്ഛന്‍ സാജിദ് അക്രവും മത്സ്യബന്ധന യാത്രയ്ക്ക് പോകുകയാണെന്ന് കുടുംബം വിശ്വസിച്ചിരുന്നുവെന്ന് വെറീന പറഞ്ഞു.

സാജിദ് വെടിയേറ്റ് കൊല്ലപ്പെട്ടെങ്കിലും, നവീദ് അറസ്റ്റിലായി, ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

Advertisment