Advertisment

സ്ത്രീകളെ നഗ്‌നരാക്കി നടത്തി, പിന്നീട് വെടിവച്ചു കൊലപ്പെടുത്തി. മൃതദേഹങ്ങള്‍ നിലത്ത് അഴുകിയ നിലയില്‍. സിറിയയില്‍ സ്ഥിതി കൂടുതല്‍ വഷളാകുന്നു. ഇതുവരെ 1000 പേര്‍ മരിച്ചു

യുകെ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ കണക്കനുസരിച്ച്, അലവൈറ്റ് ആധിപത്യമുള്ള പ്രദേശങ്ങളില്‍ അക്രമത്തിന് പുറമേ, വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. 

New Update
syria

ദമാസ്‌കസ്: സിറിയയില്‍ നടന്ന സംഘര്‍ഷത്തില്‍ ഇതുവരെ 1000-ത്തിലധികം പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 750 പേര്‍ സാധാരണ പൗരന്മാരാണ്. 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഘര്‍ഷം ആരംഭിച്ചതിനുശേഷം സിറിയയില്‍ ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും മാരകമായ അക്രമ സംഭവമാണിതെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. 

Advertisment

രാജ്യമെമ്പാടും നടക്കുന്ന ഈ സംഘര്‍ഷം പുതിയ സര്‍ക്കാരിനെച്ചൊല്ലിയാണ്. അസോസിയേറ്റഡ് പ്രസ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം, നിലവിലെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന തോക്കുധാരികള്‍ മുന്‍ സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍-അസദിന്റെ അനുയായികളെ തേടിപ്പിടിച്ച് കൊലപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് അക്രമം ആരംഭിച്ചത്. 


സിറിയയിലുണ്ടായ ഈ ആക്രമണത്തില്‍ 125 സുരക്ഷാ ഉദ്യോഗസ്ഥരും 148 തീവ്രവാദികളും കൊല്ലപ്പെട്ടു. മൂന്ന് മാസം മുമ്പ് പുതിയ ഭരണകൂടം നിലവില്‍ വന്നതുമുതല്‍ ന്യൂനപക്ഷമായ അലവൈറ്റ് സമുദായത്തിലെ അംഗങ്ങളെയാണ് ആക്രമണങ്ങള്‍ ലക്ഷ്യമിടുന്നത്.

ബഷര്‍-അല്‍-അസദിന്റെ ഭരണകാലത്ത്, ഈ സമുദായത്തിലെ ആളുകള്‍ക്ക് സൈന്യം ഉള്‍പ്പെടെ നിരവധി ഉന്നത സ്ഥാനങ്ങളില്‍ പ്രമുഖ സ്ഥാനങ്ങള്‍ ലഭിച്ചിരുന്നു. 

യുകെ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ കണക്കനുസരിച്ച്, അലവൈറ്റ് ആധിപത്യമുള്ള പ്രദേശങ്ങളില്‍ അക്രമത്തിന് പുറമേ, വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. 


അലവൈറ്റ് സമൂഹത്തിന്റെ ഗ്രാമങ്ങള്‍ കൊള്ളയടിക്കുകയും തീയിടുകയും ചെയ്തു. അലവൈറ്റ് സമൂഹം തങ്ങളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും വേണ്ടി സിറിയയില്‍ നിന്ന് ലെബനനിലേക്ക് പലായനം ചെയ്യുകയാണെന്ന് ലെബനന്‍ രാഷ്ട്രീയക്കാരനായ ഹൈദര്‍ നാസര്‍ പറയുന്നു.  


സിറിയയിലെ സ്ഥിതി വളരെ മോശമാണെന്ന് അസോസിയേറ്റഡ് പ്രസ്സിന്റെ റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തുകയും പിന്നീട് വെടിവച്ചു കൊല്ലുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഈ ഭയാനകമായ സാഹചര്യം സിറിയയില്‍ അക്രമത്തിന് കൂടുതല്‍ ആക്കം കൂട്ടി. ഈ അക്രമം ഏറ്റവും കൂടുതല്‍ ബാധിച്ചത് ബനിയാസ് നഗരത്തെയാണ്. ഇവിടെ ആളുകളുടെ മൃതദേഹങ്ങള്‍ റോഡുകളില്‍ കിടക്കുന്നു. സാധാരണക്കാരെ അടക്കം ചെയ്യുന്നതും തോക്കുധാരികള്‍ തടയുകയാണെന്നാണ് റിപ്പോര്‍ട്ട്.  

Advertisment