അമേരിക്ക ആർക്കൊക്കെ എത്ര തീരുവ ചുമത്തും? ട്രംപ് ഇന്ന് ഡസൻ കണക്കിന് രാജ്യങ്ങൾക്ക് കത്തുകൾ അയയ്ക്കും; ഇന്ത്യയുമായുള്ള വ്യാപാര കരാർ ഉടൻ പൂർത്തിയാകും

ഏകദേശം 100 രാജ്യങ്ങള്‍ 10% താരിഫ് നിരക്ക് നേരിടും എന്നാണ് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വ്യക്തമാക്കിയിരിക്കുന്നത്.

New Update
Untitledtrmpp

ന്യൂയോര്‍ക്ക്:  അമേരിക്കയുടെ പുതിയ താരിഫ് നയത്തെക്കുറിച്ച് വെളിപ്പെടുത്തി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജൂലൈ 9-ന് അവസാനിക്കുന്ന ചര്‍ച്ചകള്‍ക്കുമുമ്പ് വിവിധ രാജ്യങ്ങളിലേക്ക് ഉയര്‍ന്ന താരിഫ് നിരക്കുകള്‍ സംബന്ധിച്ച് കത്തുകള്‍ അയയ്ക്കാന്‍ യുഎസ് തയ്യാറെടുക്കുന്നുവെന്ന് ട്രംപ് വ്യക്തമാക്കി.

Advertisment

''നാം ഓരോ രാജ്യത്തെയും അവരുടെ വ്യാപാര സമീപനം അനുസരിച്ച് വിലയിരുത്തും. ചില രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കുകള്‍ നിശ്ചയിക്കും. ചിലര്‍ക്ക് 10%, മറ്റുള്ളവര്‍ക്ക് 25%, 35%, 50% വരെ താരിഫ് ചുമത്തും,'' എന്നായിരുന്നു വിശദീകരണം.


ഏകദേശം 100 രാജ്യങ്ങള്‍ 10% താരിഫ് നിരക്ക് നേരിടും എന്നാണ് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വ്യക്തമാക്കിയിരിക്കുന്നത്.

ജൂലൈ 9-ന് ചര്‍ച്ചകള്‍ അവസാനിക്കുമ്പോള്‍, കരാറില്ലാത്ത രാജ്യങ്ങള്‍ക്ക് ഈ ഉയര്‍ന്ന താരിഫ് നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. അമേരിക്ക ഇപ്പോള്‍ ഇന്ത്യ, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ പ്രധാന വ്യാപാര പങ്കാളികളുമായി കരാറുകള്‍ക്ക് ശ്രമിക്കുന്നു.


വിയറ്റ്‌നാമുമായി 20% താരിഫ് നിരക്കില്‍ പുതിയ കരാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ട്രംപ് അറിയിച്ചു. യൂറോപ്യന്‍ യൂണിയന്‍ 10% നിരക്ക് സ്വീകരിക്കാന്‍ തയ്യാറാണെന്നും, എന്നാല്‍ ചില ഉല്‍പ്പന്നങ്ങള്‍ക്കും പ്രത്യേക വ്യവസ്ഥകള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.


താരിഫ് കത്തുകള്‍ ഉടന്‍ അയയ്ക്കും എന്നും, ജൂലൈ 9-ന് ശേഷം കരാറില്ലാത്ത രാജ്യങ്ങള്‍ക്ക് ഈ ഉയര്‍ന്ന നിരക്കുകള്‍ ബാധകമാകും എന്നും ട്രംപ് ആവര്‍ത്തിച്ചു.

Advertisment