ട്രംപിന്റെ താരിഫ് ബോംബ് ബ്രസീലിലും, 50% തീരുവ ചുമത്തും. ഉടന്‍ തന്നെ തിരിച്ചടിക്കുമെന്ന് പ്രസിഡന്റ് സില്‍വ

മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയ്ക്ക് നേരിടേണ്ടി വന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി ഉണ്ടായതെന്ന് വിലയിരുത്തുന്നു.

New Update
Untitledbrasil

ബ്രസീലിയ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച നിരവധി രാജ്യങ്ങളിലേക്ക് കനത്ത തീരുവ ചുമത്തുന്നതായി പ്രഖ്യാപിച്ചു. ബ്രസീലിനും 50 ശതമാനം നേരിട്ടുള്ള തീരുവ ചുമത്തിയതിനെ ട്രംപ് ഇതുവരെ എടുത്തതിലേറെ കടുത്ത നടപടിയെന്ന് വിശേഷിപ്പിച്ചു.

Advertisment

അള്‍ജീരിയ, ഇറാഖ്, ലിബിയ, ശ്രീലങ്ക, ബ്രൂണൈ, മോള്‍ഡോവ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളോടൊപ്പം ബ്രസീലിനുമാണ് ഈ തീരുവ ബാധകമാകുന്നത്. ഓഗസ്റ്റ് 1 മുതല്‍ ഈ തീരുവകള്‍ പ്രാബല്യത്തില്‍ വരും.


യുഎസ് ഈ തീരുവ ഏകപക്ഷീയമായി വര്‍ദ്ധിപ്പിച്ചാല്‍, ബ്രസീലും അതേ നിലയില്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുമെന്ന് ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ മുന്നറിയിപ്പ് നല്‍കി.

മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയ്ക്ക് നേരിടേണ്ടി വന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി ഉണ്ടായതെന്ന് വിലയിരുത്തുന്നു.


'ഏതെങ്കിലും രാജ്യം ഏകപക്ഷീയമായി താരിഫ് ഉയര്‍ത്തിയാല്‍, സാമ്പത്തിക പരസ്പര നിയമത്തിന് അനുസൃതമായി ബ്രസീല്‍ പ്രതികരിക്കും.' ബ്രസീലിന്റെ നിലപാട് വളരെ വ്യക്തവും ശക്തവുമാണ്.


താരിഫ് വിഷയത്തില്‍ ഏകപക്ഷീയ തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്നും അതിന് തുല്യമായ പ്രതികാര നടപടികള്‍ സ്വീകരിക്കുമെന്നും പ്രസിഡന്റ് സില്‍വയുടെ ഓഫീസ് വ്യക്തമാക്കി.

 

Advertisment