ഇസ്രായേൽ ആക്രമണത്തിൽ ഇറാന്റെ പ്രതിരോധ മന്ത്രിയും ഐ.ആർ.ജി.സി കമാൻഡറും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം പ്രമുഖ കമ്പനികൾ നിർത്തിവെച്ചു

ഇറാനെതിരെയുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളും, തുടർന്നുണ്ടായ ഇറാന്റെ തിരിച്ചടികളും കാരണം ഹോർമുസ് കടലിടുക്ക് വഴിയുള്ള ക്രൂഡ് ഓയിൽ, ഇന്ധന നീക്കങ്ങൾ പ്രമുഖ എണ്ണക്കമ്പനികളും ട്രേഡിംഗ് ഹൗസുകളും നിർത്തിവെച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

New Update
img(8)

തെഹ്റാൻ: ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ പ്രതിരോധ മന്ത്രി അമീർ നാസിർസാദെയും, റെവല്യൂഷണറി ഗാർഡ്സ് കമാൻഡർ മുഹമ്മദ് പാക്പൂറും കൊല്ലപ്പെട്ടതായി കരുതപ്പെടുന്നു. 

Advertisment

ഇസ്രായേലിന്റെ സൈനിക നടപടികളെക്കുറിച്ച് അറിവുള്ള രണ്ട് വൃത്തങ്ങളെയും ഒരു പ്രാദേശിക സ്രോതസ്സിനെയും ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.


ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം പ്രമുഖ കമ്പനികൾ നിർത്തിവെച്ചു.


ഇറാനെതിരെയുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളും, തുടർന്നുണ്ടായ ഇറാന്റെ തിരിച്ചടികളും കാരണം ഹോർമുസ് കടലിടുക്ക് വഴിയുള്ള ക്രൂഡ് ഓയിൽ, ഇന്ധന നീക്കങ്ങൾ പ്രമുഖ എണ്ണക്കമ്പനികളും ട്രേഡിംഗ് ഹൗസുകളും നിർത്തിവെച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ഒമാനും ഇറാനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഹോർമുസ് കടലിടുക്ക് പേർഷ്യൻ ഗൾഫിനെ ഒമാൻ ഉൾക്കടലുമായും അറബിക്കടലുമായും ബന്ധിപ്പിക്കുന്നു. ലോകത്തെ ആകെ എണ്ണ ഉപഭോഗത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്.

Advertisment