തെഹ്‌റാൻ: ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള യുഎസ് ആക്രമണത്തിനു ശേഷം ആണവ കേന്ദ്രങ്ങൾക്ക് എന്ത് സംഭവിച്ചുവെന്നും റേഡിയേഷൻ അപകടമുണ്ടോ എന്നും ഇതുവരെ വ്യക്തമായിട്ടില്ലെന്ന് റഷ്യ.
അമേരിക്കയുടെ ആക്രമണത്തിനു പിന്നാലെ സംഘർഷത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർധിപ്പിക്കുകയും അത് പുതിയൊരു സംഘർഷാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്തുവെന്ന് റഷ്യൻ പ്രസ് സെക്രട്ടറി ദിമിത്രി പെസ്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോട് ആക്രമണങ്ങളെക്കുറിച്ച് മുൻകൂട്ടി പറഞ്ഞിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
റഷ്യ ഒരു മധ്യസ്ഥൻ എന്ന നിലയിൽ അവരുടെ സേവനങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അടുത്തതായി എന്ത് സംഭവിക്കും എന്നത് 'ഇറാന് എന്താണ് വേണ്ടത്' എന്നതിനെ ആശ്രയിച്ചിരിക്കുമെന്നും പെസ്കോവ് പറഞ്ഞു.