/sathyam/media/media_files/2025/10/30/dims-2025-10-30-07-08-16.jpg)
തെൽ അവിവ്: വെടിനിർത്തൽ കരാർ വീണ്ടും പ്രാബല്യത്തിൽ വന്നതായ അറിയിപ്പിനിടയിലും ഖാൻ യൂനുസിലും മറ്റും ആക്രമണം തുടർന്ന് ഇസ്രായേൽ.
പിന്നിട്ട 24 മണിക്കൂറിനിടെ, കൊല്ലപ്പെട്ട നൂറിലേറെ പേരിൽ പകുതിയിലേറെ കുട്ടികളും സ്ത്രീകളും. ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് യുഎൻ മനുഷ്യാവകാശ സംഘടന രംഗത്തെത്തി.
ഏകപക്ഷീയമായി വെടിനിർത്തൽ കരാർ ലംഘിച്ച് ഗസ്സക്കു മേൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ മരണം 110 കടന്നു. ഇവരിൽ 52 കുട്ടികളും 23 സ്ത്രീകളും ഉൾപ്പെടും.
എന്നിട്ടും ഹമാസ് പോരാളികളെ മാത്രമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നാണ് ഇസ്രയേൽ നൽകുന്ന വിശദീകരണം. ഇന്നലെ ഉച്ചയോടെ വെടിനിർത്തൽ കരാർ വീണ്ടും പ്രാബല്യത്തിലായതായി ഇസ്രായേൽ അറിയിച്ചിരുന്നു.
എന്നാൽ രാത്രിയിലും ഖാൻ യൂനുസിലും റഫക്കും നേരെ വീണ്ടും ആക്രമണം ഉണ്ടായി. ബോംബാക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഗസ്സ സിവിൽ ഡിഫൻസ് ഏജൻസ് വക്താവ് മുഹമ്മദ് ബാസൽ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us