/sathyam/media/media_files/2025/11/28/mars-2025-11-28-15-21-57.jpg)
Image courtesy - NASA Science
ഒരിക്കൽ ഊഷ്മളവും നനഞ്ഞതുമായ ഗ്രഹമായിരുന്ന ചൊവ്വയ്ക്ക് ഇപ്പോഴും ജീവൻ നിലനിർത്താൻ കഴിയുമെന്ന്..! പുരാതന ചൊവ്വാ സമതലമായ-അസിഡാലിയ പ്ലാനിറ്റിയ- സൂക്ഷ്മജീവികൾക്ക്, പ്രത്യേകിച്ച് മെഥനോജനുകൾക്ക് (ഓക്സിജനില്ലാത്ത സാഹചര്യങ്ങളിൽ ഉപാപചയഫലമായി മീഥെയ്ൻ ഉപോൽപ്പന്നമായി പുറത്തുവിടുന്ന സൂക്ഷ്മാണുക്കൾ) ഉപരിതലത്തിനടിയിൽ ആഴത്തിൽ പതിയിരിക്കാവുന്ന സങ്കേതമായിരിക്കാമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. ഇതേക്കുറിച്ച് വിശദമായ പഠനം ആരംഭിച്ചിരിക്കുകയാണ് ഗവേഷകർ.
വിവിധ ചൊവ്വാ ദൗത്യങ്ങളിൽനിന്നു ശേഖരിച്ച ഡാറ്റ വിശകലനത്തിലൂടെ, 4.3 മുതൽ 8.8 കിലോമീറ്റർ വരെ ആഴത്തിലുള്ള ഭൂഗർഭമേഖല ഗവേഷകസംഘം തിരിച്ചറിഞ്ഞു. അവിടെത്തെ സാഹചര്യങ്ങൾ സൂക്ഷ്മജീവികളുടെ സാന്നിധ്യത്തെ പിന്തുണയ്ക്കുന്നു.
കഠിനമായ ഉപരിതല അവസ്ഥകളിൽനിന്നു സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഈ ഭൂഗർഭമേഖല, ജീവന്‍റെ നിർണായക ഘടകങ്ങളായ പുരാതന ജലത്തിന്‍റെയും ഭൂതാപത്തിന്‍റെയും അവശിഷ്ടങ്ങൾ നിലനിർത്തിയേക്കാം.
/filters:format(webp)/sathyam/media/media_files/2025/11/28/surface-of-mars-2025-11-28-15-23-35.jpg)
ചൊവ്വയിലെ സൂക്ഷ്മജീവികളെക്കുറിച്ചുള്ള ആശയം വിദൂരമാണെന്നു തോന്നുമെങ്കിലും, ഈ കണ്ടെത്തൽ അന്യഗ്രഹ ജീവന്‍റെ സാധ്യതയെക്കുറിച്ചുള്ള പ്രതീക്ഷകൾ ഉണർത്തുകയും ഭാവി പര്യവേക്ഷണത്തിനു പുതിയ വഴികൾ തുറക്കുകയും ചെയ്യുന്നു.
ചൊവ്വ സന്ദർശിച്ച അനേകം ഓർബിറ്ററുകളിൽനിന്നും റോവറുകളിൽനിന്നും ഡാറ്റ എടുക്കുമ്പോൾ, ചൊവ്വയുടെ വടക്കൻ അർധഗോളത്തിലെ 3,000 കിലോമീറ്റർ വീതിയുള്ള സമതലമായ അസിഡാലിയ പ്ലാനിറ്റിയയിൽ മെഥനോജനുകൾക്കും മീഥെയ്ൻ ഉത്പാദിപ്പിക്കുന്ന ബാക്ടീരിയകൾക്കും അനുയോജ്യമായ അവസ്ഥയുണ്ട് - ആൻഡ്രിയ ബുട്ടുറിനി പറഞ്ഞു.
ചൊവ്വയിലെ ജീവന്‍റെ തെളിവുകൾ കണ്ടെത്തുന്നതിന്, ഗവേഷകർക്ക് അതിന്‍റെ ഉപരിതലത്തിനടിയിൽ മൈലുകൾ തുരക്കേണ്ടതുണ്ട്. ഇതിനായി വിപുലമായ ദൗത്യങ്ങളും സാങ്കേതിക വിദ്യകളും ആവശ്യമാണ്.
/filters:format(webp)/sathyam/media/media_files/2025/11/28/surface-of-mars-2-2025-11-28-15-24-28.jpg)
ചൊവ്വയുടെ അന്തരീക്ഷത്തിൽ മീഥെയ്നിന്‍റെ സാന്നിധ്യത്തെക്കുറിച്ചുള്ള ദീർഘകാല ചർച്ചകൾ പരിഹരിക്കാൻ കഴിയുന്ന ഭാവിയിലെ അന്വേഷണങ്ങൾക്ക് ഇതു വേദിയൊരുക്കുമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.
അസിഡാലിയ പ്ലാനിറ്റിയ മേഖലയിൽ മീഥെയ്ൻ ഉത്പാദിപ്പിക്കുന്ന ബാക്ടീരിയകൾ വളരുമെന്നാണ് ഗവേഷകരുടെ പൊതു അഭിപ്രായം. ഉയർന്ന ഊഷ്മാവ്, വികിരണം, തീവ്ര ഉപ്പുരസമുള്ള അവസ്ഥ തുടങ്ങി അത്യന്തം പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്നവ എക്സ്ട്രിമൊഫൈലുകൾ ഭൂമിയിൽ ഉണ്ട്.
ഓക്സിജനോ സൂര്യപ്രകാശമോ ആവശ്യമില്ല. കൂടാതെ കുറഞ്ഞ പോഷകങ്ങളിൽ അതിജീവിക്കാൻ കഴിയും. ചതുപ്പുകൾ, ദ്രവിച്ചുകൊണ്ടിരിക്കുന്ന ജൈവവസ്തുക്കൾ, സസ്യഭുക്കുകളുടെ കുടൽ എന്നിവയിൽ പോലും മെഥനോജനുകൾ കാണപ്പെടുന്നു.
/filters:format(webp)/sathyam/media/media_files/2025/11/28/surface-of-mars-3-2025-11-28-15-26-00.jpg)
2028-ൽ വിക്ഷേപിക്കാനൊരുങ്ങുന്ന യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ റോസലിൻഡ് ഫ്രാങ്ക്ലിൻ റോവറിൽ ചൊവ്വയുടെ ഉപരിതലത്തിലേക്ക് ഏഴടി തുളച്ചുകയറാൻ കഴിയുന്ന ഉപകരണം ഉൾപ്പെടുമെങ്കിലും, ഗവേഷകർ തിരിച്ചറിഞ്ഞ വാസയോഗ്യമായ മേഖലയിലേക്ക് എത്താൻ ഇതു പര്യാപ്തമണോ എന്ന കാര്യം സംശയമാണ്.
ചൊവ്വയുടെ ഉപരിതലം വളരെ തണുപ്പുള്ളതും താഴ്ന്ന മർദ്ദവുമാണ്. എക്സ്ട്രിമൊഫൈലുകൾക്കു പോലും അതിജീവിക്കാൻ കഴിയില്ല, എന്നാൽ ഉപരിതലത്തിന് താഴെ മെച്ചപ്പെട്ട സ്ഥിതിയാണ്. തോറിയം പോലുള്ള മൂലകങ്ങളുടെ റേഡിയോ ആക്ടീവ് താപവും രാസോർജവും സൃഷ്ടിക്കുന്നു.
കൂടാതെ പുരാതന സമുദ്രങ്ങളിൽനിന്നുള്ള ജല അവശിഷ്ടങ്ങൾ തുടങ്ങിയ ഘടകങ്ങൾ അഞ്ചു മൈൽ വരെ ആഴത്തിൽ ബാക്ടീരിയകൾക്ക് വാസയോഗ്യമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും ശാസ്ത്രജ്ഞർ അഭിപ്രയപ്പെടുന്നു.
/filters:format(webp)/sathyam/media/media_files/2025/11/28/surface-of-mars-4-2025-11-28-15-27-42.jpg)
ശാസ്ത്രജ്ഞർ ചൊവ്വയുടെ ഓർബിറ്റർ ഡാറ്റ ഉപയോഗിച്ച് സൂക്ഷ്മജീവികളുടെ ജീവൻ നിലനിർത്താൻ കഴിയുന്ന ഉയർന്ന തോറിയം സാന്ദ്രതയുള്ള പ്രദേശങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ചൈനയുടെ ഷുറോംഗ് റോവർ ദൗത്യത്തിൽനിന്നുള്ള ഐസ് മാപ്പുമായി ചേർത്തു കൂടുതൽ പഠനങ്ങൾ നടത്തുകയും ചെയ്തു.
ഇതിന്‍റെ അടിസ്ഥാനത്തിൽ ഭൂഗർഭജല പ്രവർത്തനത്തിന്‍റെയും കളിമണ്ണിന്‍റെയും കാർബണേറ്റ് നിക്ഷേപങ്ങളുടെയും അടയാളങ്ങളുള്ള മധ്യ-അക്ഷാംശ മേഖലയായ തെക്കൻ അസിഡാലിയ പ്ലാനിറ്റിയയെ അന്യഗ്രഹജീവിസാന്നിധ്യമുള്ള ഏറ്റവും പ്രതീക്ഷ നൽകുന്ന ലക്ഷ്യമായി കണക്കാക്കുന്നു.
ഇവിടത്തെ, ആഴങ്ങളിൽ താപനില കൂടുതൽ അനുകൂലമാണ്- 32 മുതൽ 50 ഡിഗ്രി F വരെ. ചൊവ്വയിലെ മണ്ണുമായി കലർന്ന ദ്രാവക ജലം-ബാക്ടീരിയയുടെ ജീവിതത്തിന് അത്യന്താപേക്ഷിതമായ ഘടകമാണെന്നും ഗവേഷകർ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us