ട്രംപിന്റെ അടുത്ത സഹായി ചാര്‍ളി കിര്‍ക്ക് വെടിയേറ്റ് മരിച്ചു, പ്രതി എന്ന് സംശയിക്കുന്നയാള്‍ എഫ്ബിഐ കസ്റ്റഡിയില്‍

അമേരിക്കയിലെ യുവാക്കളുടെ ഹൃദയങ്ങളെ ചാര്‍ളിയെക്കാള്‍ നന്നായി മറ്റാര്‍ക്കും മനസ്സിലാക്കാന്‍ കഴിയില്ലെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടില്‍ എഴുതി.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Untitled

വാഷിംഗ്ടണ്‍: യൂട്ടായിലെ ഒരു കോളേജ് പരിപാടിയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത സുഹൃത്ത് ചാര്‍ളി കിര്‍ക്ക് വെടിയേറ്റ് മരിച്ചു. 


Advertisment

ടേണിംഗ് പോയിന്റ് യുഎസ്എ എന്ന യുവജന സംഘടനയുടെ സഹസ്ഥാപകനും സിഇഒയുമായ 31 കാരനായ കിര്‍ക്കിനെ 'മഹാനും ഇതിഹാസവും' എന്ന് പ്രശംസിച്ചുകൊണ്ട് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കിര്‍ക്കിന്റെ മരണം പ്രഖ്യാപിച്ചു.


ചാര്‍ളി കിര്‍ക്ക് അന്തരിച്ചുവെന്ന് ട്രംപ് പോസ്റ്റ് ചെയ്തു. അമേരിക്കയിലെ യുവാക്കളുടെ ഹൃദയം ചാര്‍ളിയെക്കാള്‍ നന്നായി മറ്റാരും മനസ്സിലാക്കിയിട്ടില്ല.

എല്ലാവരും അദ്ദേഹത്തെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു, പ്രത്യേകിച്ച് ഞാന്‍, ഇപ്പോള്‍ അദ്ദേഹം നമ്മോടൊപ്പമില്ല. അദ്ദേഹത്തിന്റെ ഭാര്യ എറിക്കയ്ക്കും കുടുംബത്തിനും മെലാനിയയും ഞാനും അനുശോചനം അറിയിക്കുന്നു. ചാര്‍ളി, ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു! ട്രംപ് കുറിച്ചു.


അമേരിക്കന്‍ ദേശസ്നേഹിയായ ചാര്‍ളി കിര്‍ക്കിന്റെ ബഹുമാനാര്‍ത്ഥം, ഞായറാഴ്ച വൈകുന്നേരം 6 മണി വരെ അമേരിക്കയിലുടനീളം എല്ലാ അമേരിക്കന്‍ പതാകകളും പകുതി താഴ്ത്തിക്കെട്ടാന്‍ ഞാന്‍ ഉത്തരവിടുന്നു എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പോസ്റ്റ് ചെയ്തു.


അമേരിക്കയിലെ യുവാക്കളുടെ ഹൃദയങ്ങളെ ചാര്‍ളിയെക്കാള്‍ നന്നായി മറ്റാര്‍ക്കും മനസ്സിലാക്കാന്‍ കഴിയില്ലെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടില്‍ എഴുതി. വെടിവെച്ചയാള്‍ എന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തതായി യൂട്ടാ മേയര്‍ ഡേവിഡ് യംഗ് പറഞ്ഞു. 

Advertisment