ഇന്ത്യ-പാക് സമാധാന കരാർ: മധ്യസ്ഥത വഹിച്ചെന്ന് യുഎസ്‌ ദേശീയ സുരക്ഷാ രൂപരേഖയിൽ ട്രംപിൻ്റെ വാദം

ഉഭയകക്ഷി വിഷയങ്ങളില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ അംഗീകരിക്കുന്നില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് ഇന്ത്യ ഈ മധ്യസ്ഥതയെ നിഷേധിച്ചു.

New Update
Untitled

ന്യൂയോര്‍ക്ക്: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സമാധാനം സ്ഥാപിക്കാന്‍ വ്യക്തിപരമായി മധ്യസ്ഥത വഹിച്ചു എന്ന അവകാശവാദം ട്രംപ് ഭരണകൂടം പുതിയ ദേശീയ സുരക്ഷാ രൂപരേഖയില്‍ വീണ്ടും ഉന്നയിച്ചു.

Advertisment

എന്നാല്‍, ഉഭയകക്ഷി വിഷയങ്ങളില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ അംഗീകരിക്കുന്നില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് ഇന്ത്യ ഈ മധ്യസ്ഥതയെ നിഷേധിച്ചു.


ട്രംപ് ഒപ്പിട്ട് വ്യാഴാഴ്ച പുറത്തിറക്കിയ 33 പേജുള്ള സുരക്ഷാ രേഖയില്‍, ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച ചെയ്ത് സാധ്യമായ ആണവ സംഘര്‍ഷം ഒഴിവാക്കിയത് യു.എസ്. പ്രസിഡന്റാണെന്ന് വീണ്ടും പറയുന്നു. 


ഇസ്ലാമാബാദും ന്യൂഡല്‍ഹിയുമായി ഒരു സമാധാന കരാര്‍ ഉണ്ടാക്കിയതുള്‍പ്പെടെ എട്ട് ആഗോള തര്‍ക്കങ്ങളില്‍ മുന്നേറ്റം ഉണ്ടാക്കിയതിന് ട്രംപ് തന്നെ 'സമാധാനത്തിന്റെ പ്രസിഡന്റ്' എന്നാണ് വിശേഷിപ്പിക്കുന്നത്.

Advertisment