ട്രംപിന്റെ വെടിനിർത്തൽ അവകാശവാദം തള്ളി തായ്‌ലൻഡും കംബോഡിയയും. അതിർത്തിയിൽ ഏറ്റുമുട്ടൽ തുടരുന്നു. വ്യോമാക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. പലായനം ചെയ്ത് 7 ലക്ഷത്തോളം ജനങ്ങൾ

New Update
combo tai

ബാങ്കോക്ക്: അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ വെടിനിർത്തൽ അവകാശവാദം തള്ളിക്കളഞ്ഞ് തായ്‌ലൻഡും കംബോഡിയയും ഇന്നലെയും ഏറ്റുമുട്ടൽ തുടർന്നു.

Advertisment

വെള്ളിയാഴ്ച രാത്രി ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരുമായി ഫോണിൽ സംസാരിച്ചുവെന്നും ഇരുവരും വെടിനിർത്തലിനു സമ്മതിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

എന്നാൽ തായ്, കംബോഡിയ സേനകൾ പരസ്പരം ആക്രമണം നടത്തി. തായ് യുദ്ധവിമാനങ്ങൾ ഹോട്ടലിലും പാലത്തിലും ബോംബിട്ടതായി കംബോഡിയ അറിയിച്ചു. കംബോഡിയയുടെ റോക്കറ്റ് ആക്രമണത്തിൽ ഒട്ടേറെ സിവിലിയന്മാർക്കു പരിക്കേറ്റതായി തായ്‌ലൻഡും അറിയിച്ചു.

Cambodia Shuts Thailand Border Crossings Over Deadly Fighting

തിങ്കളാഴ്ച ആരംഭിച്ച യുദ്ധത്തിൽ ഇരു രാജ്യങ്ങളിലുമായി 21 പേരാണു കൊല്ലപ്പെട്ടത്. അതിർത്തി പ്രദേശങ്ങളിലെ ഏഴു ലക്ഷം പേർ പലായനം ചെയ്തു.

തായ്‌ലൻഡും കംബോഡിയയും തമ്മിൽ ജൂലൈയിലുണ്ടായ ഏറ്റുമുട്ടൽ അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് ഇടപെട്ട് നിർത്തിയിരുന്നു. ഇറക്കുമതിച്ചുങ്കം വർധിപ്പിക്കുമെന്ന ട്രംപിന്‍റെ ഭീഷണിക്കു മുന്നിൽ ഇരു രാജ്യങ്ങളും വെടിനിർത്താൻ സമ്മതിക്കുകയായിരുന്നു.

ഇത്തവണത്തെ യുദ്ധവും ഒന്നു ഫോൺ വിളിച്ചാൽ തീരാവുന്നതേയുള്ളൂവെന്നാണ് ട്രംപ് പറഞ്ഞത്. ഇതിനു പിന്നാലെയാണ് അദ്ദേഹം പ്രധാനമന്ത്രിമാരുമായി സംസാരിച്ചതും വെടി നിർത്തി എന്നവകാശപ്പെട്ടതും.

Advertisment