ഓപ്പറേഷന്‍ സിന്ദൂരിനിടെ ഇന്ത്യ-പാകിസ്ഥാന്‍ ആണവയുദ്ധം തടഞ്ഞത് താനാണെന്ന് ആവര്‍ത്തിച്ച് ട്രംപ്; തള്ളിക്കളഞ്ഞ് ഇന്ത്യ

അമേരിക്കയുടെ നയതന്ത്ര സമ്മര്‍ദ്ദവും വ്യാപാര ഭീഷണികളുമാണ് ഇന്ത്യയെയും പാകിസ്ഥാനെയും ശാന്തമാക്കിയതെന്ന് ട്രംപ് വിശ്വസിക്കുന്നു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Untitled

വാഷിംഗ്ടണ്‍: 2025 മെയ് മാസത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടക്കുമായിരുന്ന വലിയൊരു സൈനിക നീക്കവും ആണവയുദ്ധവും തടഞ്ഞത് താനാണെന്ന അവകാശവാദം വീണ്ടും ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 

Advertisment

തന്റെ രണ്ടാം ഊഴത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഓപ്പറേഷന്‍ സിന്ദൂറി'ന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുണ്ടായ സംഘര്‍ഷം ഒഴിവാക്കാന്‍ തന്റെ ഇടപെടല്‍ സഹായിച്ചുവെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.


'കഴിഞ്ഞ പത്ത് മാസത്തിനുള്ളില്‍ അവസാനിക്കില്ലെന്ന് കരുതിയ എട്ട് യുദ്ധങ്ങളാണ് ഞാന്‍ അവസാനിപ്പിച്ചത്. അതിലൊന്നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായിരുന്നത്. അന്ന് എട്ട് വിമാനങ്ങളാണ് വെടിവെച്ചിട്ടത്.

എന്റെ അഭിപ്രായത്തില്‍ അവര്‍ ഒരു ആണവയുദ്ധത്തിലേക്ക് നീങ്ങുകയായിരുന്നു. ട്രംപ് 10 ദശലക്ഷത്തിലധികം ആളുകളുടെ ജീവന്‍ രക്ഷിച്ചു എന്നാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി തന്നെ ഇവിടെ വന്നു പറഞ്ഞത്,' ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

നോബല്‍ സമ്മാനത്തിനായി വീണ്ടും വാദം: 

ഓരോ യുദ്ധം തടഞ്ഞതിനും താന്‍ നോബല്‍ സമ്മാനത്തിന് അര്‍ഹനാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. വെനസ്വേലന്‍ രാഷ്ട്രീയപ്രവര്‍ത്തക മരിയ മച്ചാഡോ തനിക്ക് ലഭിച്ച മെഡല്‍ ട്രംപിന് കൈമാറിയ സംഭവത്തെ പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 


അമേരിക്കയുടെ നയതന്ത്ര സമ്മര്‍ദ്ദവും വ്യാപാര ഭീഷണികളുമാണ് ഇന്ത്യയെയും പാകിസ്ഥാനെയും ശാന്തമാക്കിയതെന്ന് ട്രംപ് വിശ്വസിക്കുന്നു. ഇതിനുമുന്‍പും സമാനമായ അവകാശവാദങ്ങള്‍ ഉന്നയിച്ച ട്രംപ്, സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി പരസ്യമായി രംഗത്തെത്തിയിരുന്നു.


ഇന്ത്യയുടെ നിലപാട്: 

എന്നാല്‍ ട്രംപിന്റെ ഈ വാദങ്ങളെ ഇന്ത്യ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. 2025 ഏപ്രിലില്‍ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെ ഭീകരതാവളങ്ങള്‍ക്ക് നേരെ ഇന്ത്യ 'ഓപ്പറേഷന്‍ സിന്ദൂര്‍' ആരംഭിച്ചിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മെയ് 10-ന് പാകിസ്ഥാന്‍ സൈനിക മേധാവിയാണ് ഇന്ത്യന്‍ സൈനിക മേധാവിയെ ബന്ധപ്പെട്ട് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടലില്ലാതെ ഇരുരാജ്യങ്ങളും നേരിട്ട് നടത്തിയ ആശയവിനിമയത്തിലൂടെയാണ് സമാധാനം പുനഃസ്ഥാപിച്ചതെന്നും വാഷിംഗ്ടണിന് ഇതില്‍ പങ്കില്ലെന്നും ഇന്ത്യ ആവര്‍ത്തിച്ചു.

Advertisment