ഇന്ത്യയുമായുള്ള വ്യാപാര കരാറിൽ മാറ്റമില്ല; സുപ്രീം കോടതി വിധിക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി ട്രംപ്

'ഒന്നും മാറുന്നില്ല, അവര്‍ നികുതി നല്‍കുന്നത് തുടരും, ഞങ്ങള്‍ നല്‍കുകയുമില്ല,' എന്ന് ഇന്ത്യയുമായുള്ള കരാറിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു.

New Update
Untitled

വാഷിംഗ്ടണ്‍: യുഎസ് സുപ്രീം കോടതി തന്റെ മുന്‍പത്തെ താരിഫ് പരിഷ്‌കാരങ്ങള്‍ റദ്ദാക്കിയെങ്കിലും ഇന്ത്യയുമായുള്ള വ്യാപാര കരാറില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.

Advertisment

'ഒന്നും മാറുന്നില്ല, അവര്‍ നികുതി നല്‍കുന്നത് തുടരും, ഞങ്ങള്‍ നല്‍കുകയുമില്ല,' എന്ന് ഇന്ത്യയുമായുള്ള കരാറിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു.

1977-ലെ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്ട് പ്രകാരം നികുതി ചുമത്താന്‍ പ്രസിഡന്റിന് അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് ഉള്‍പ്പെട്ട ബെഞ്ച് 6-3 ന് വിധിച്ചിരുന്നു. ഇത് ട്രംപിന് വലിയ തിരിച്ചടിയായിരുന്നു.


കോടതി വിധിക്ക് പിന്നാലെ, മറ്റൊരു നിയമപ്രകാരം ലോകരാജ്യങ്ങള്‍ക്ക് മേല്‍ 10% പുതിയ ആഗോള താരിഫ് ട്രംപ് പ്രഖ്യാപിച്ചു. ഇന്ത്യക്കും ഈ 10 ശതമാനം നികുതി ബാധകമായിരിക്കും.


പ്രധാനമന്ത്രി മോദി ഒരു മികച്ച വ്യക്തിയാണെന്ന് പറഞ്ഞ ട്രംപ്, മുന്‍പ് ഇന്ത്യ അമേരിക്കയെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ താന്‍ അത് അനുകൂലമായി മാറ്റിയെടുത്തുവെന്നും അവകാശപ്പെട്ടു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാര്‍ മാര്‍ച്ചില്‍ ഒപ്പിടുമെന്നും ഏപ്രില്‍ മുതല്‍ ഇത് നിലവില്‍ വരുമെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. ഇതിനായുള്ള ചര്‍ച്ചകള്‍ ഫെബ്രുവരി 23-ന് വാഷിംഗ്ടണില്‍ ആരംഭിക്കും.

Advertisment