ലെബനനിൽ ഇസ്രായേൽ കടന്നാക്രമണം; 31 മരണം: കീഴടങ്ങാൻ ഇറാൻ സൈന്യത്തിന് ട്രംപിന്റെ അന്ത്യശാസനം

ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡും പോലീസും സൈന്യവും ഉടനടി ആയുധം താഴെവെച്ച് കീഴടങ്ങണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Untitled

ടെഹ്റാന്‍: ഹിസ്ബുള്ളയുടെ മിസൈല്‍ നീക്കങ്ങള്‍ക്ക് മറുപടിയായി ലെബനനില്‍ ഇസ്രായേല്‍ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെടുകയും 149 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച ആരംഭിച്ച അമേരിക്കന്‍-ഇസ്രായേല്‍ സംയുക്ത സൈനിക നീക്കം മൂന്നാം ദിവസവും അതീവ ഗുരുതരമായി തുടരുകയാണ്.

Advertisment

ഇസ്രായേല്‍ 'ഓപ്പറേഷന്‍ ലയണ്‍സ് റോര്‍' എന്നും അമേരിക്ക 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി' എന്നും വിശേഷിപ്പിച്ച ഈ യുദ്ധത്തില്‍, ഇറാന്‍ തിരിച്ചടി ശക്തമാക്കിയിട്ടുണ്ട്. ഇസ്രായേലിന് പുറമെ യു.എ.ഇ, ഖത്തര്‍, സൗദി അറേബ്യ, ബഹ്റൈന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെയും ഇറാന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി.


ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡും പോലീസും സൈന്യവും ഉടനടി ആയുധം താഴെവെച്ച് കീഴടങ്ങണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു.

കീഴടങ്ങുന്നവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കുമെന്നും അല്ലാത്തപക്ഷം നേരിടേണ്ടി വരുന്നത് 'ഉറപ്പായ മരണം' ആയിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Advertisment