/sathyam/media/media_files/2026/03/05/trump-2026-03-05-08-47-50.jpg)
വാഷിംഗ്ടണ്‍: പശ്ചിമേഷ്യന്‍ മേഖലയില്‍ യുദ്ധം ആറാം ദിവസത്തിലേക്ക് കടന്നതോടെ സംഘര്‍ഷം അതീവ ഗുരുതരമാകുന്നു.
ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി വധിക്കപ്പെട്ടതിന് പിന്നാലെ, ഇസ്രായേലിന് നേരെ ഇറാന്‍ ശക്തമായ മിസൈല്‍ ആക്രമണം നടത്തി. ഇതോടെ ആഗോള എണ്ണ വിപണിയും കപ്പല്‍ ഗതാഗതവും സ്തംഭനാവസ്ഥയിലായിരിക്കുകയാണ്.
വ്യാഴാഴ്ച പുലര്‍ച്ചെ ഇസ്രായേലിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ഇറാന്‍ മിസൈലുകള്‍ തൊടുത്തുവിട്ടു. ഇതിന് മറുപടിയായി ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ വ്യോമാക്രമണം ശക്തമാക്കി.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ച് അമേരിക്കന്‍ അന്തര്‍വാഹിനി ഇറാന്റെ യുദ്ധക്കപ്പല്‍ തകര്‍ത്തു. കപ്പലിലുണ്ടായിരുന്ന 87 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 32 പേരെ രക്ഷപ്പെടുത്തി.
ടെഹ്റാനില്‍ കനത്ത ബോംബാക്രമണം തുടരുന്നതിനാല്‍, കൊല്ലപ്പെട്ട ഖമേനിയുടെ വിലാപയാത്ര അധികൃതര്‍ അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു.
ഇറാന്‍ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ തുര്‍ക്കിയുടെ അതിര്‍ത്തി കടക്കുന്നതിന് മുന്‍പ് നാറ്റോ പ്രതിരോധ സംവിധാനം തകര്‍ത്തു.
യുദ്ധം തുടരുന്നതിനിടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൈനിക അധികാരം പരിമിതപ്പെടുത്താനുള്ള നീക്കം യുഎസ് സെനറ്റ് തള്ളി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണയോടെ ട്രംപ് യുദ്ധവുമായി മുന്നോട്ട് പോകുകയാണ്.
അമേരിക്കന്‍ സൈനിക നീക്കത്തിന് പിന്തുണ നല്‍കുന്നു എന്ന വാദം സ്‌പെയിന്‍ ഔദ്യോഗികമായി നിഷേധിച്ചു.
ഭരണകൂടത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണമെങ്കിലും, തങ്ങളുടെ സൈന്യം വികേന്ദ്രീകൃതമായതിനാല്‍ നേതൃത്വത്തെ തകര്‍ക്കുന്നത് യുദ്ധത്തെ ബാധിക്കില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി വ്യക്തമാക്കി.
യുദ്ധം മൂലം ഇതുവരെ 1,000-ത്തിലധികം പേര്‍ ഇറാനിലും, 70 പേര്‍ ലബനനിലും കൊല്ലപ്പെട്ടു. മിഡില്‍ ഈസ്റ്റില്‍ ലക്ഷക്കണക്കിന് യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us