Advertisment

ട്രംപ് പണി തുടങ്ങി. ഇന്ത്യന്‍ കുടിയേറ്റക്കാരെ നാടുകടത്തുന്നു. അനധികൃത കുടിയേറ്റക്കാരുമായി സൈനിക വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ നടത്തുമെന്ന് ട്രംപ് പ്രതിജ്ഞയെടുത്തിരുന്നു.

New Update
Trump begins deporting Indian migrants, military flight leaves country: Report

വഷിംഗ്ടണ്‍:  രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്കെതിരായ നടപടികള്‍ ശക്തമാക്കി ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. നിയമവിരുദ്ധ കുടിയേറ്റക്കാരെ വഹിച്ചുകൊണ്ട് ഒരു യുഎസ് സൈനിക വിമാനം തിങ്കളാഴ്ച ഇന്ത്യയിലേക്ക് പുറപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

Advertisment

സി -17 വിമാനമാണ് കുടിയേറ്റക്കാരുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടത്. 24 മണിക്കൂറിനുള്ളില്‍ ഈ വിമാനം ഇന്ത്യയിലെത്തും


അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ നടത്തുമെന്ന് ട്രംപ് പ്രതിജ്ഞയെടുത്തിരുന്നു.

നാടുകടത്തലിനായി അടയാളപ്പെടുത്തിയ 1.5 ദശലക്ഷം വ്യക്തികളില്‍ ഏകദേശം 18,000 രേഖകളില്ലാത്ത ഇന്ത്യന്‍ പൗരന്മാരുടെ പ്രാരംഭ പട്ടിക യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) തയ്യാറാക്കിയിട്ടുണ്ട്. പുറപ്പെട്ട വിമാനത്തില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല.

പ്യൂ റിസര്‍ച്ച് സെന്ററില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ നിന്നുള്ള ഏകദേശം 725,000 അനധികൃത കുടിയേറ്റക്കാര്‍ യുഎസില്‍ താമസിക്കുന്നുണ്ട്. മെക്‌സിക്കോയ്ക്കും എല്‍ സാല്‍വഡോറിനും ശേഷം അനധികൃത കുടിയേറ്റക്കാരുടെ മൂന്നാമത്തെ വലിയ ജനസംഖ്യ ഇന്ത്യയില്‍ നിന്നാണ്.

Advertisment