ലോകത്തിലെ ഏറ്റവും അപകടകരമായ ഭരണകൂടത്തെ, ലോകത്തിലെ ഏറ്റവും അപകടകരമായ ആയുധങ്ങളെ, നിഷേധിക്കാന്‍ ട്രംപ് പ്രവര്‍ത്തിച്ചതായി ചരിത്രം രേഖപ്പെടുത്തും. ലോകത്ത് മറ്റൊരു സൈന്യത്തിനും ഇത് ചെയ്യാൻ കഴിയില്ല. അമേരിക്കയുടെ നടപടി ചരിത്രം ഓർക്കുമെന്ന്‌ നെതന്യാഹു. ഇനി സമാധാനത്തിനുള്ള സമയമാണെന്ന് ട്രംപ്

''നമ്മുടെ മഹത്തായ അമേരിക്കന്‍ യോദ്ധാക്കള്‍ക്ക് അഭിനന്ദനങ്ങള്‍. ലോകത്ത് മറ്റൊരു സൈന്യത്തിനും ഇത് ചെയ്യാന്‍ കഴിയില്ല. ഇപ്പോള്‍ സമാധാനത്തിനുള്ള സമയമാണ്!'' എന്ന് ട്രംപും വ്യക്തമാക്കി.

New Update
Untitledtrrummpp

ടെഹ്‌റാന്‍:  ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്കയും സൈനികമായി ഇടപെട്ടു തുടങ്ങിയിട്ടുണ്ട്. ഇറാനിലെ പ്രധാന ആണവ കേന്ദ്രങ്ങളായ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവയില്‍ യുഎസ് സൈന്യം വിജയകരമായ ആക്രമണം നടത്തിയതായി ഞായറാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. 

Advertisment

ഈ ആക്രമണത്തിന് നേതൃത്വം നല്‍കിയ അമേരിക്കന്‍ സൈന്യത്തെ ട്രംപ് അഭിനന്ദിച്ചു. ''മൂന്ന് ആണവ കേന്ദ്രങ്ങളില്‍ വിജയകരമായ ആക്രമണം പൂര്‍ത്തിയാക്കി, എല്ലാ വിമാനങ്ങളും സുരക്ഷിതമായി തിരിച്ചുപോയി. ലോകത്തിലെ മറ്റൊരു സൈന്യത്തിനും ഇത് ചെയ്യാന്‍ കഴിയില്ല. ഇപ്പോള്‍ സമാധാനത്തിനുള്ള സമയമാണെന്ന് ട്രംപ് പറഞ്ഞു.


അമേരിക്കയുടെ ഈ നീക്കത്തിന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നന്ദി അറിയിച്ചു. ''അമേരിക്ക യഥാര്‍ത്ഥത്തില്‍ അതുല്യമാണ്.

ഭൂമിയിലെ മറ്റൊരു രാജ്യത്തിനും ചെയ്യാന്‍ കഴിയാത്തത് അവര്‍ ചെയ്തു. ലോകത്തിലെ ഏറ്റവും അപകടകരമായ ഭരണകൂടത്തെ, ലോകത്തിലെ ഏറ്റവും അപകടകരമായ ആയുധങ്ങളെ, നിഷേധിക്കാന്‍ പ്രസിഡന്റ് ട്രംപ് പ്രവര്‍ത്തിച്ചതായി ചരിത്രം രേഖപ്പെടുത്തും,'' എന്ന് നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു.

''ഓപ്പറേഷന്‍ റൈസിംഗ് ലൈണ്‍'' എന്ന പേരില്‍ ഇസ്രായേല്‍ അത്ഭുതകരമായ കാര്യങ്ങള്‍ ചെയ്തുവെങ്കിലും, ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കെതിരെ ഇന്ന് രാത്രി സ്വീകരിച്ച നടപടിയില്‍ അമേരിക്കയ്ക്ക് സമാനതകളില്ലെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.


''അമേരിക്കയുടെ ശക്തിയും നീതിയും ലോകത്തിലെ ഏറ്റവും അപകടകരമായ ആയുധങ്ങള്‍ ഇറാന്റെ കൈകളില്‍ നിന്ന് നിഷേധിക്കാന്‍ നിര്‍ണായകമായി,'' അദ്ദേഹം പറഞ്ഞു.


''നമ്മുടെ മഹത്തായ അമേരിക്കന്‍ യോദ്ധാക്കള്‍ക്ക് അഭിനന്ദനങ്ങള്‍. ലോകത്ത് മറ്റൊരു സൈന്യത്തിനും ഇത് ചെയ്യാന്‍ കഴിയില്ല. ഇപ്പോള്‍ സമാധാനത്തിനുള്ള സമയമാണ്!'' എന്ന് ട്രംപും വ്യക്തമാക്കി.