ഇസ്രയേലും ഇറാനും യുഎസ് നേതൃത്വത്തില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചുവെന്ന കുറ്റപ്പെടുത്തലുമായി ട്രംപ് രംഗത്ത്. ഇറാനെ ആക്രമിക്കരുതെന്ന് ഇസ്രയേലിന് ട്രംപിന്റെ മുന്നറിയിപ്പ്

ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെയും ഇരു രാജ്യങ്ങള്‍ തമ്മില്‍ ആക്രമണങ്ങള്‍ തുടരുകയാണ്.

New Update
trump

ടെല്‍ അവീവ്: ഇറാനെ ആക്രമിക്കരുതെന്ന് ഇസ്രയേലിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇസ്രയേലും ഇറാനും യുഎസ് നേതൃത്വത്തില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചുവെന്ന കുറ്റപ്പെടുത്തലുമായി ട്രംപ് രംഗത്തെത്തി.

Advertisment

ഇനിയും ബോംബാക്രമണം തുടരരുതെന്നും, പൈലറ്റുമാരെ തിരിച്ചുവിളിക്കണമെന്നും ട്രംപ് ഇസ്രയേലിനോട് ആവശ്യം ഉന്നയിച്ചു. വെടിനിര്‍ത്തല്‍ ഉടന്‍ പാലിക്കണമെന്ന് ട്രംപ് ശക്തമായി ആവശ്യപ്പെട്ടു. 


ട്രൂത്ത് സോഷ്യലില്‍ നടത്തിയ കുറിപ്പിലും, മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലും, ഇസ്രയേലിന്റെ പ്രതികരണത്തില്‍ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചു. 

'ഇസ്രയേല്‍ ഉടന്‍ തന്നെ ശക്തമായ തിരിച്ചടി നടത്തി, അതില്‍ ഞാന്‍ സന്തുഷ്ടനല്ല,' എന്നാണ് ട്രംപിന്റെ പ്രതികരണം. ഇറാനും ഇസ്രയേലും തമ്മില്‍ 12 ദിവസത്തെ യുദ്ധം അവസാനിപ്പിച്ച് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതായി ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു.

അതേസമയം, ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്, ഇറാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്നാരോപിച്ച്, ശക്തമായ തിരിച്ചടി തുടരാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയതായി അറിയിച്ചു. 


ഇറാന്റെ റഡാര്‍ സംവിധാനം തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു; അതേസമയം, ഇറാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചിട്ടില്ലെന്ന് ടെഹ്‌റാന്‍ വ്യക്തമാക്കിയിട്ടുണ്ട്.


ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ യുദ്ധം അവസാനിച്ചിട്ടില്ലെന്നും, ഇസ്രയേലിനെതിരെ അവസാന നിമിഷം വരെ ഇറാന്‍ ആക്രമണം നടത്തിയതായും വ്യക്തമാക്കി.

ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെയും ഇരു രാജ്യങ്ങള്‍ തമ്മില്‍ ആക്രമണങ്ങള്‍ തുടരുകയാണ്.

Advertisment