പാക്കിസ്ഥാനികൾക്ക് യു എ ഇ വിസ ഇനി അതീവ ദുഷ്ക്കരം

New Update
uaevisa

യു എ ഇ: വ്യാപകമായ ഭിക്ഷാടനം, ക്രൈം നിരക്കിൽ വർദ്ധന, നിയമ ത്തോടുള്ള അവഹേളനം, രാജ്യത്തോടുള്ള അനാദരവ്, സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള വിമർശനവും അധിക്ഷേപവും, മത ത്തിന്റെ പേരുപറഞ്ഞുള്ള മുറവിളി ഇതൊക്കെയാണ് പാക്കി സ്ഥാൻ സ്വദേശികൾക്കെതിരേ യു എ ഇ  ഉയർത്തുന്ന ഗുരുതര ആരോപണം.

Advertisment

പാക്കിസ്ഥാനികളുടെ വസ്‌ത്രധാരണരീതിയും യു എ ഇ നിയമങ്ങൾക്കനുസൃതമല്ല. പാക്കിസ്ഥാൻ സ്വാദേശികൾ നൽകുന്ന വിസ അപേക്ഷകൾ ഏതാണ്ട് പൂർണ്ണമായും നിരാകരിക്കപ്പെടുകയാണ്


 

യു എ ഇ വിസ ആവശ്യപ്പെട്ടുള്ള പാകിസ്ഥാൻ അപേക്ഷകളിൽ ഇനി മുതൽ പോലീസ് വെരിഫിക്കേഷനും അനിവാര്യ മാക്കിയതോടെ പാക്കിസ്ഥാനികൾക്ക് യു എ ഇ വിസ ഏതാണ്ട് അപ്രാപ്യമായിരിക്കുകയാണ്.

യു എ ഇ യിൽ അറസ്റ്റ് ചെയ്യപ്പെട്ട ഭിക്ഷക്കാരിൽ 90% വും പാക്കി സ്ഥാനികളാണ്. പാക്കിസ്ഥാനികളുടെ വർദ്ധിച്ചു വരുന്ന ഭിക്ഷാടനത്തിൽ യു എ ഇ സർക്കാർ നേരിട്ട് പാക്കിസ്ഥാനെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.


പാകിസ്ഥാനികൾക്കുള്ള വിസയിൽ യു എ ഇ നിയന്ത്രണം ശക്തമാ യതോടെ വിസ ഇഷ്യു ചെയ്യുന്നത് ഏതാണ്ട് നിർത്തിവച്ച മട്ടാണ്. ബംഗ്ലാദേശികൾക്കും ഇതുതന്നെയാണവസഥ. അവരുടെ വിസ യ്ക്കും നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുന്നു.


ഇത് മറികടക്കാൻ പാക്കിസ്ഥാൻ പല വഴികളും തേടുന്നുവെ ങ്കിലും ഒന്നും ഫലവത്തായിട്ടില്ല. പാക്കിസ്ഥാൻ സർക്കാരും ഈ വിഷയത്തിൽ വലിയ വിഷമവൃത്തത്തിലാണ്.

തുടക്കമെന്ന നിലയിൽ  യു എ ഇ ജയിലുകളിൽ കഴിയുന്ന 4700 പാക്കിസ്ഥാനിക ളുടെ പാസ്സ്‌പോർട്ട് സർക്കാർ റദ്ദാക്കിയിട്ടുണ്ട്. ഈ ഭിക്ഷാടകർ അധികവും വിസിറ്റിങ് വിസയിൽ പോയവരാണ്.

uae pakk

യു എ ഇ അധികാരികളുടെ വിലയിരുത്തലിൽ ഇന്ത്യക്കാരാണ് ഏറ്റവും മെച്ചപ്പെട്ട ജോലിക്കാർ. മതത്തേ ക്കാളു പരി തൊഴിലിനാണ് ഇന്ത്യക്കാർ പ്രാമുഖ്യം നൽകുന്നതെന്നും പാക്ക് - ബംഗ്ളാദേശ് സ്വദേശികളെ അപേക്ഷിച്ച് അച്ചടക്കമുള്ളവരും കഠിനപ്രയത്‌നം ചെയ്യുന്നവരുമാണ് ഇന്ത്യക്കാരെന്നും അവർ വിലയി രുത്തുന്നു. അക്കാരണം കൊണ്ടുതന്നെ 35 ലക്ഷം ഇന്ത്യക്കാർ യു എ ഇ യുടെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്.  


പാക്കിസ്ഥാൻ വിദേശകാര്യവിദഗ്ധൻ നജം സേഥി, സമാ ടി വിക്കു നൽകിയ അഭിമുഖത്തിൽ, ഇന്ത്യക്കാരായ തൊഴിലാളികളുടെ പെരുമാറ്റം, തല്പരത , ജോലിയോടുള്ള കടപ്പാട്, ക്ര്യത്യനിഷ്ഠ, അച്ചടക്കം എന്നീ വിഷയത്തിൽ ദുബായിലെ സ്വാദേശികൾക്കും വലിയ മതിപ്പാണെന്ന് അദ്ദേഹത്തോട് നേരിട്ട് പല സ്വദേശികളും പറഞ്ഞതായി വെളിപ്പെടുത്തുകയുണ്ടായി.


യു എ ഇയിലെ പാക്കിസ്ഥാൻ എംബസ്സി ഇക്കഴിഞ്ഞ ഒക്ടോബർ 12 ന് എക്സ്  അക്കൗണ്ടിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതിൽ ജോലിചെയ്യുന്ന നാട്ടിലെ നിയമം പൂർണ്ണമായും മാനിക്കണമെന്നും ചെയ്യുന്ന തൊഴിലിൽ മാത്രം ശ്രദ്ധിക്കണമെന്നും പാക്ക് പ്രവാസികളോട് നിർദ്ദേശിച്ചിരുന്നു. പാക്കിസ്ഥാൻ സ്ഥാനപതി ഫൈസൽ നിയാസ് തിർമിസിയും വിസ ലഭിക്കാത്തതുമായി ബന്ധപ്പെട്ട ആശങ്കകൾ സീ ന്യൂസുമായി പങ്കുവച്ചിരുന്നു.

pakkisthani in uae

പാക്കിസ്ഥാനികൾക്ക് വിസ ലഭിക്കാത്തതുമായി ബന്ധപ്പെട്ട വിഷയം പാക്കിസ്ഥാനിലെ ഏജന്റുമാരും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. സെനറ്റർ ഓഫ് പാക്കിസ്ഥാൻ കമ്മിറ്റി ചെയർമാൻ ജിഷാൻ ഖാൻജാദയും  ഈ വിഷയത്തിൽ ഗൗരവമായ ഇടപെടൽ ആവശ്യപ്പെട്ടിരിക്കുന്നു.


പാക്കിസ്ഥാന്റെ സെക്രട്ടറി ഓഫ് ഓവർസീസ് അർഷാദ് മെഹ്മൂ ദിന്റെ അഭിപ്രായത്തിൽ അൺസ്കിൽഡ് ജോലിക്കാരായ പാക്കി സ്ഥാനികൾക്കുള്ള വിസ പൂർണ്ണമായും യു എ ഇ അവസാനിപ്പിച്ചപ്പോൾ ഇന്ത്യക്കാർക്ക് ഇത് അനസ്യുതം തുടരുന്നതായും പരാതിപ്പെട്ടിരിക്കുന്നു.


പാക്കിസ്ഥാൻ , ബംഗ്ലാദേശ് കൂടാതെ മദ്ധ്യ ഏഷ്യയിലെ ചില രാജ്യങ്ങളിലെ തൊഴിലാളികൾക്കുകൂടി യു എ ഇ വിസാ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Advertisment