ഇറാനെ വിറപ്പിച്ചത് അമേരിക്കയുടെ ഉഗ്രപ്രഹാര ശേഷിയുള്ള ബി 2 ബോംബറുകൾ

സോവിയറ്റ് യൂണിയന്‍ തകര്‍ന്ന ശേഷം ആകെ 21 എണ്ണം മാത്രമാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഓരോ വിമാനത്തിനും ഏകദേശം 2.1 ബില്യണ്‍ ഡോളര്‍ ചെലവാണ് വരുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

New Update
Untitledtrrummpp

ഡല്‍ഹി: ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങള്‍ പൂര്‍ണ വിജയമായിരുന്നുവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. 

Advertisment

ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ ഉള്‍പ്പെടെ ഇറാനിലെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളാണ് തകര്‍ത്തതെന്ന് ട്രംപ് വ്യക്തമാക്കി. 'ഇതുവരെ ലോകത്തിലെ മറ്റൊരു രാജ്യത്തിനും ചെയ്യാന്‍ കഴിയാത്ത കാര്യമാണ് യുഎസ് ചെയ്തത്. വരാനിരിക്കുന്നത് ഇതിലും വലുതായിരിക്കും എന്നായിരുന്നു ആക്രമണത്തിനു ശേഷം ട്രംപിന്റെ പ്രതികരണം.


ഈ ആക്രമണത്തില്‍ യുഎസിന്റെ അത്യാധുനിക ബി-2 സ്പിരിറ്റ് സ്റ്റെല്‍ത്ത് ബോംബറുകളാണ് ഉപയോഗിച്ചത്. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ മറികടന്ന്, കഠിനമായ ബങ്കറുകള്‍ പോലും തകര്‍ക്കാനും ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാനും രൂപകല്‍പ്പന ചെയ്തതാണ് ബി-2 സ്പിരിറ്റ് യുദ്ധവിമാനങ്ങള്‍.

ലോകത്ത് ഇതുവരെ നിര്‍മ്മിച്ച ഏറ്റവും സങ്കീര്‍ണ്ണവും രഹസ്യപരവുമായ യുദ്ധവിമാനങ്ങളില്‍ ഒന്നാണ് ബി-2 സ്പിരിറ്റ്. ശീതയുദ്ധകാലത്ത് നോര്‍ത്ത്റോപ്പ് ഗ്രുമ്മന്‍ വികസിപ്പിച്ചെടുത്ത ഈ ഐതിഹാസിക ബോംബര്‍, ആഴത്തിലുള്ള നുഴഞ്ഞുകയറ്റ ദൗത്യങ്ങള്‍ക്കായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്തതാണ്.

സോവിയറ്റ് യൂണിയന്‍ തകര്‍ന്ന ശേഷം ആകെ 21 എണ്ണം മാത്രമാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഓരോ വിമാനത്തിനും ഏകദേശം 2.1 ബില്യണ്‍ ഡോളര്‍ ചെലവാണ് വരുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Advertisment