മാർപാപ്പ തെരഞ്ഞെടുപ്പിൽ അമേരിക്ക - ഇസ്രായേൽ സ്വാധീനമോ ? ഇത് ഗുണകരമാകുക മൂന്ന് കർദിനാൾമാർക്ക് ! വാർത്തകളുടെ അടിസ്ഥാനം എന്ത് ?

കോൺക്ലേവിൽ വോട്ടെടുപ്പിന് തൊട്ടു മുൻപുള്ള സമയത്ത് കർദ്ദിനാൾമാരെ ധ്യാനിപ്പിക്കുന്ന 90 വയസ് ഉള്ള കപ്പൂച്ചൻ സന്യാസ സമൂഹ അംഗം കൂടിയായ കർദ്ദിനാൾ റാനിയേറ  കാന്റല മെസ്സെയുടെ നിലപാടാണ് ചർച്ചാ വിഷയം. 

New Update
marpapa

വത്തിക്കാൻ: മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ, തെരഞ്ഞെടുപ്പിൽ ഇസ്രായേൽ, അമേരിക്ക സ്വാധീനം കൂടുതൽ ചർച്ചാ വിഷയമാവുകയാണ്.

Advertisment

കോൺക്ലേവിൽ നിർണായക ഇടപെടൽ നടത്താൻ കഴിയുന്ന കർദിനാളിന്റെ ഇസ്രായേൽ അനുകൂല നിലപാടുകളാണ് ശ്രദ്ധേയമാകുന്നുന്നത്.

കോൺക്ലേവിൽ വോട്ടെടുപ്പിന് തൊട്ടു മുൻപുള്ള സമയത്ത് കർദ്ദിനാൾമാരെ ധ്യാനിപ്പിക്കുന്ന 90 വയസ് ഉള്ള കപ്പൂച്ചൻ സന്യാസ സമൂഹ അംഗം കൂടിയായ കർദ്ദിനാൾ റാനിയേറ  കാന്റല മെസ്സെയുടെ നിലപാടാണ് ചർച്ചാ വിഷയം. 

കർദ്ദിനാൾമാർ സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ കുർബാനക്ക് ശേഷം പ്രദക്ഷിണമായി സിസ്റ്റൈൻ ചാപ്പലിലേക്ക് കയറുകയും, രഹസ്യം സൂക്ഷിക്കാമെന്ന് പരസ്യ പ്രതിഞ്ജ എടുക്കുകയും ചെയ്യും.

ഇതിന് ശേഷം  വോട്ടെടുപ്പിന് മുമ്പ് കർദ്ദിനാൾമാരെ അതിനായി ഒരുക്കുകയാണ് ധ്യാന പ്രസംഗകന്റ ചുമതല. 


1980 മുതൽ 2024 വരെ വത്തിക്കാൻ കൊട്ടാരത്തിലെ ധ്യാന പ്രസംഗകനായിരുന്ന കർദ്ദിനാൾ കാന്റല മെസ്സെ മിതവാദിയായിരുന്ന ജോൺ പോൾ രണ്ടാമൻ, യാഥാസ്ഥിതികനായിരുന്ന ബനഡിക്റ്റ് 16മൻ, പരിഷ്കരണവാദിയായ പോപ്പ്  ഫ്രാൻസീസ് എന്നിവരുടെ ധ്യാന പ്രസംഗകനായിരുന്നുമാർപാപ്പമാരോട്  സുവിശേഷം പ്രസംഗിക്കാൻ ഈ സ്ഥാനത്തുള്ള ആൾക്ക് മാത്രമെ അവകാശമുള്ളു.


നേരത്തെ അമേരിക്കൻ മെത്രാൻ സമിതിക്കെതിരെ ഉയർന്നുവന്ന ബാല ലൈംഗിക പീഡന ആരോപണങ്ങളുടെ ശരിതെറ്റുകൾ പരിശോധിക്കാനും, മെത്രാൻ സമിതിയെ നവീകരിക്കാനും ഫ്രാൻസീസ് മാർപാപ്പ ഇദേഹത്തെ നിയോഗിച്ചിരുന്നു. 

എന്നാൽ ഇപ്പോൾ കർദ്ദിനാൾ ശ്രദ്ധാ കേന്ദ്രമാക്കുന്നത് 1988 മുതൽ കർദിനാൾ പുലർത്തുന്ന ജൂത അഭിനിവേശമാണ്. ദി മിസ്റ്ററി ഓഫ് ക്രിസ്മസ്  എന്ന പുസ്തകത്തിൽ കത്തോലിക്ക സഭയുടെ നേതൃത്വം ജൂതന്മാർ ഏറ്റെടുക്കണമെന്ന ഇദ്ദേഹത്തിന്റെ  നിലപാട് ഏറെ ചർച്ച ചെയ്യപ്പെട്ടു. ഇപ്പോഴും ഇതേ നിലപാടാണ് കർദ്ദിനാൾ തുടരുന്നത്. 


ഈ സാഹചര്യത്തിലാണ് ഏറെ നിർണായകമായ വോട്ടെടുപ്പിന് തൊട്ടു  മുൻപ് അടിച്ചിട്ട സിസ്റ്റൈൻ ചാപ്പലിനുള്ളിൽ വോട്ടവകാശമില്ലാത്ത ഒരു കർദ്ദിനാളിന്റെ നിർണായക ഇടപെടൽ നടക്കുന്നത്. ഈ ഇടപെടൽ ആരുടെയെങ്കിലും പ്രത്യേക താൽപര്യം സംരക്ഷിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.


 ഇറ്റാലിയൻ കർദ്ദിനാളും, ജറുസലേമിലെ ലത്തീൻ പാത്രിയർക്കീസുമായുള്ള പിസബെല്ല, ആഫ്രിക്കൻ കർദ്ദിനാൾ പീറ്റർ ടക്സൺ, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയാദ്രേ  പരോളിൻ എന്നിവരിലേക്കാകും ഈ പ്രസംഗം വിരൽ ചൂണ്ടുക എന്നതാണ് വിലയിരുത്തൽ. 

അതേസമയം ഈ  ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നാണ് വത്തിക്കാൻ വൃത്തങ്ങൾ നൽകുന്ന സുചന.