വത്തിക്കാൻ: ഹമേബൂസ്ആ പാപ്പ. നമൂക്ക് ഓരു പാപ്പായുണ്ട്. പ്രോട്ടോ ഡീന്‍ കര്‍ദ്ദിനാള്‍ ഡോമനിക് മാംബര്‍ട്ടി അറിയിച്ചപ്പോള്‍ നിറഞ്ഞ കരഘോഷത്തോടെയാണ് വിശ്വാസികള്‍ അതിനെ എതിരേറ്റത്.
കത്തോലിക്കാ സഭയുടെ പുതിയ ഇടയന്‍ 267ാം പാപ്പയായി യുഎസിൽനിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്തയെ തിരഞ്ഞെടുത്തു. ഇദ്ദേഹം ഇനി ലിയോ പതിനാലാമൻ മാർപാപ്പ എന്ന് അറിയപ്പെടും.
യുഎസിൽനിന്നുള്ള ആദ്യ മാർപാപ്പയാണ് ഇദ്ദേഹം. പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് നടക്കുന്ന സിസ്റ്റീൻ ചാപ്പലിലെ ചിമ്മിനിയിൽനിന്ന് വെളുത്ത പുക ഉയർന്നതോടെയാണ് പുതിയ മാർപാപ്പ തിരഞ്ഞെടുക്കപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടത്.
കോൺക്ലേവ് കൂടി രണ്ടാം ദിനമാണ് പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ പുതിയ മാർപ്പാപ്പ സ്ഥാനവസ്ത്രങ്ങൾ അണിഞ്ഞ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിൽ എത്തി വിശ്വാസികളെ അഭസംബോധന ചെയ്തു.
സമാധാനം നിങ്ങൾക്കൊപ്പം ഉണ്ടാകട്ടെ എന്നാണ് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ കാത്തുനിന്ന വിശ്വാസികളോട് പുതിയ മാർപ്പാപ്പ ലിയോ പതിനാലാമൻ അറിയിച്ചത്.
വളരെ വൈകാരികപരമായായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ചത്വരത്തിൽ കൂടിനിന്ന ജനക്കൂട്ടത്തിനുനേർക്ക് കൈവീശിക്കാണിച്ചാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്.
ഇപ്പോഴും ഒരു മിഷിനറിയായാണ് ഞാൻ എന്നെ കാണുന്നത്. എല്ലാ ക്രിസ്ത്യാനികളെയും പോലെ എന്റെ വേല മിഷിനറിയാകുക എന്നതാണ്. സുവിശേഷം അറിയിക്കുക എന്നതാണ് .
ഷിക്കാഗോയിൽനിന്നുള്ള 69കാരനാണ് പുതിയ പാപ്പ. തെക്കേ അമേരിക്കയിൽ മിനിഷനറിയായാണ് കൂടുതൽക്കാലം പാപ്പ പ്രവർത്തിച്ചത്.
സഭയുടെ ബിഷപ്പുമാരെ നിയമിക്കുന്ന ഓഫിസിന്റെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ ജനങ്ങൾക്കിടയിൽ വലിയതോതിൽ സന്തോഷപ്രകടനങ്ങൾ ഉണ്ടായി. വെളുത്ത പുക കാണാൻ ആളുകൾ ഓടിക്കൂടി.
സന്തോഷം കൊണ്ടു തുള്ളിച്ചാടി ആകാശത്തേക്കുനോക്കി പ്രാർഥന നടത്തുകയും ചെയ്തു പലരും. വലിയ ശബ്ദത്തിൽ മണികൾ മുഴങ്ങുകയും ചെയ്തു.