വത്തിക്കാൻ: ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണത്തിനു പിന്നാലെ മധ്യ ഏഷ്യയിലെ സ്ഥിതിഗതികളിൽ ആശങ്ക അറിയിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ രംഗത്ത്.
മധ്യ ഏഷ്യയിലെ സ്ഥിതിഗതികൾ ഭയാനകമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
നയതന്ത്രം മാത്രമാണ് ഉത്തരവാദിത്തതോടെ മുന്നോട്ടു പോവാനുള്ള ഏക മാർഗമെന്ന് അദ്ദേഹം പറഞ്ഞു.
'അന്താരാഷ്ട്ര സമൂഹത്തിലെ ഓരോ അംഗത്തിനും യുദ്ധത്തിന്റെ ദുരന്തം പരിഹരിക്കാനാകാത്ത അഗാധമായി മാറുന്നതിന് മുമ്പ് അത് തടയുക എന്ന ഒരു ധാർമ്മിക ഉത്തരവാദിത്തമുണ്ട്' എന്ന് സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ആയിരക്കണക്കിന് വിശ്വാസികൾക്കൊപ്പം നടന്ന പ്രാർത്ഥനയ്ക്ക് ശേഷം മാർപ്പാപ്പ പറഞ്ഞു.
ഇറാനുമായി യുദ്ധം നടക്കുമ്പോൾ ഗസ്സയിൽ നൂറുകണക്കിന് ആളുകളെ കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്യുന്നത് മനസ്സിൽ സൂക്ഷിക്കണമെന്ന് റോമൻ കത്തോലിക്കാ സഭയുടെ തലവൻ ജനങ്ങളോട് അഭ്യർത്ഥിച്ചു.