വത്തിക്കാന്‍: ഫ്രാൻസിസ് മാർ പാപ്പയുടെ വേർപാടിന് ശേഷം വത്തിക്കാനിൽ ദിവസവും രാവിലെ മുതൽ ഉച്ചവരെ ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും എത്തിയ കർദിനാൾമാർ യോഗം ചേരുന്നു. ഈ യോഗത്തിലാണ് ഫ്രാൻസിസ് പാപ്പയുടെ സംസ്കാര ചടങ്ങുകൾ എങ്ങനെയെന്നും, കോൺ ക്‌ളെവ് എപ്പോൾ കൂടണം എന്ന് അടക്കമുള്ള സുപ്രധാന തീരുമാനങ്ങൾ എടുത്തുതത്.
ഇപ്പോൾ പുതിയ പാപ്പ അഭിമുഖികരിക്കേണ്ട സഭയിലെയും, സമൂഹത്തിലെയും വിവിധ ആവശ്യങ്ങൾ, പ്രശ്നങ്ങൾ, പുതിയ പാപ്പയെക്കുറിച്ചുള്ള ഓരോരുത്തരുടെയും കാഴ്ചപ്പാടുകൾ വിശദമായി ചർച്ചകൾ നടത്തുന്നു. ഈ ചർച്ചകൾ പുതിയ പാപ്പയെ കണ്ടെത്തുവാൻ സഹായിക്കും. കർദിനാൾമാരായ ജോർജ് ആലഞ്ചേരി, ക്ലിമിസ് ബാവ, ജോർജ് കുവകാട്ട്, ഭാരതത്തിൽ നിന്നുള്ള മറ്റ് കാർദിനാൾമാർ അടക്കമുള്ളവർ അവരുടെ അഭിപ്രായങ്ങൾ അറിയിച്ചു.
എല്ലാ ദിവസവും കർദിനാൾമാർ ഒരുമിച്ചുള്ള വിശുദ്ധ കുർബാനയും വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ അർപ്പിക്കുന്നു. ഫ്രാൻസിസ് മാർപാപ്പയെ സംസ്കരിച്ച പള്ളിയിലും കർദിനാൾമാർ ഒരുമിച്ച് സന്ദർശിക്കുകയും, വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു. മേജർ ആർച്ചു ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്, ആർച്ചു ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ തുടങ്ങിയവർ ഫ്രാൻസിസ് പാപ്പയുടെ സംസ്കാരത്തിൽ പങ്കെടുത്തു.
മെയ് 7 ന് കോൺ ക്ലെവ് ആരംഭിക്കുമ്പോൾ 80 വയസ്സിൽ താഴെ പ്രായമുള്ള കർദിനാൾമാർക്ക് മാത്രമേ പങ്കെടുക്കുവാനും, വോട്ടെടുപ്പിൽ പങ്കെടുക്കുവാനും സാധിക്കുകയുള്ളു. ഏപ്രിൽ 19 ന് 80 വയസ്സ് പുറത്തിയായതിനാൽ ആലഞ്ചേരി പിതാവിന് ഇത്തവണ വോട്ട് ചെയ്യുവാൻ സാധിക്കുകയില്ല. 252 ൽ 135 പേർക്ക് മാത്രമാണ് വോട്ടവകാശമുള്ളത്. എന്നാൽ ആരോഗ്യപരമായ കാരണത്താൽ 2 കർദിനാൾമാർ കോൺ ക്ലെവിൽ പങ്ക്വടുക്കുന്നില്ല.
സ്ഥാത്യാഗം ചെയ്തുവെങ്കിലും സീറോ മലബാർ സഭയുടെ മുൻ മേജർ ആർച്ചു ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് ഇപ്പോഴും സാർവത്രിക സഭയിൽ ശക്തമായ സാന്നിധ്യമാണ്. അദ്ദേഹത്തിന്റെ ആത്മീയതയും വിശുദ്ധയും സാർവത്രിക സഭ ആദരിക്കുന്നു.
അദ്ദേഹത്തിന്റെ പ്രാർത്ഥന നമ്മുടെ സഭയ്ക്ക് എക്കാലവും അനുഗ്രഹം പ്രധാനം ചെയ്യും. സീറോ മലബാർ സഭക്ക് ശക്തമായ അടിത്തറയുണ്ട്. നമ്മുടെ വിശ്വാസ പാരമ്പര്യം എല്ലാവരും ആദരിക്കുന്നു. നമുക്ക് നല്ല ഭരണ ക്രമവും ആരാധന ക്രമവും ഉണ്ട്.
നമ്മുടെ വിശ്വാസികൾ ലോകം മുഴുവൻ സാക്ഷ്യ ജീവിതം നയിക്കുന്നു. വിശുദ്ധരായ സമർപ്പിതർ നമുക്കുണ്ട്. ഒറ്റപ്പെട്ട ചില പ്രശ്നങ്ങൾ നമ്മെ തളർത്തരുത്. ഈ ദിവസങ്ങളിൽ പിതാക്കന്മാരോട് ചേർന്ന് പുതിയ പാപ്പയ്ക്കായി നമുക്കും പ്രാർത്ഥിക്കാം.