പേപ്പല്‍ കോണ്‍ക്ലേവില്‍ വോട്ടവകാശമുള്ള കര്‍ദിനാള്‍മാര്‍ വത്തിക്കാനിലെത്തി ! കര്‍ദിനാള്‍മാരുടെ താമസം സാന്താ മാര്‍ത്തയില്‍. ഏറ്റവുമധികം കര്‍ദിനാള്‍മാര്‍ ഇറ്റലിയില്‍ നിന്ന് ! കര്‍ദ്ദിനാള്‍ ക്ലിമീസ് ബാവ പേപ്പല്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത് രണ്ടാം തവണ

കര്‍ദ്ദിനാളുമാര്‍ക്കായി താമസം ഒരുക്കിയിട്ടുള്ള കാസ സാന്താ മാര്‍ത്തയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. നാളെ കര്‍ദിനാള്‍മാര്‍ അവരുടെ താമസം സാന്താ മാര്‍ത്തയിലേക്ക് മാറ്റും. 

New Update
papal colcleve vatican
Listen to this article
0.75x 1x 1.5x
00:00 / 00:00

വത്തിക്കാന്‍:  പുതിയ പാപ്പായെ തെരഞ്ഞെടുക്കാനുള്ള പേപ്പല്‍ കോണ്‍ക്ലേവിന് മറ്റന്നാള്‍ തുടങ്ങാനിരിക്കെ വോട്ടവകാശമുള്ള 131 കര്‍ദിനാള്‍മാര്‍ ഇതിനകം വത്തിക്കാനിലെത്തി. നാലു പേര്‍ കൂടിയാണ് ഇനി എത്തേണ്ടതെങ്കിലും ഇതില്‍ രണ്ടുപേര്‍ നേരത്തെ തന്നെ അനാരോഗ്യത്തെ തുടര്‍ന്ന് കോണ്‍ക്ലേവില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.

Advertisment

കര്‍ദ്ദിനാളുമാര്‍ക്കായി താമസം ഒരുക്കിയിട്ടുള്ള കാസ സാന്താ മാര്‍ത്തയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. നാളെ കര്‍ദിനാള്‍മാര്‍ അവരുടെ താമസം സാന്താ മാര്‍ത്തയിലേക്ക് മാറ്റും. 

മാര്‍പാപ്പ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍ ലഭ്യമാക്കുവാന്‍ സിസ്‌റ്റെന്‍ ചാപ്പലിനു മുകളില്‍ ചിമ്മിനി കുഴല്‍ കഴിഞ്ഞ ദിവസം സ്ഥാപിച്ചിരുന്നു. യൂറോപ്പില്‍ നിന്നാണ് കര്‍ദിനാള്‍മാര്‍ കൂടുതല്‍.


വോട്ടവകാശമുള്ള 53 കര്‍ദിനാള്‍മാരാണ് യൂറോപ്പില്‍ നിന്നും ഉള്ളത്. ഇതില്‍ തന്നെ ഇറ്റലിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കര്‍ദ്ദിനാളുമാര്‍ ഉള്ളത്. 17 കര്‍ദ്ദിനാളുമാര്‍. 


ഫ്രാന്‍സ് (5), സ്‌പെയിന്‍ (5), പോര്‍ച്ചുഗല്‍ (4), സ്വിറ്റ്സ്സര്‍ലന്‍ഡ് (2), യുകെ (3), ജര്‍മ്മനി (3), പോളണ്ട് (4), ബെല്‍ജിയം, ബോസ്‌നിയ, ക്രോയേഷ്യ, ഹംഗറി, ലിത്വാനിയ, ലക്‌സംബര്‍ഗ്, മാള്‍ട്ട, നെതര്‍ലന്റ്‌സ്, സെര്‍ബിയ, സ്വീഡന്‍ എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തര്‍ വീതം  എന്നിങ്ങനെയാണ്  കര്‍ദിനാളുമാര്‍. 

നോര്‍ത്ത് അമേരിക്ക-16, സൗത്ത് അമേരിക്ക-17, സെന്‍ട്രല്‍ അമേരിക്ക-4, ആഫ്രിക്ക- 18, ഏഷ്യ-23, ഓഷ്യാന-4 എന്നിങ്ങനെയാണ് കര്‍ദിനാള്‍മാരുടെ എണ്ണം. ഇന്ത്യയില്‍ നിന്നും കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് ബാവ, കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്, ഗോവ, ദാമന്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരി, ഹൈദരാബാദ് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് അന്തോണി പൂള എന്നിവരാണ്  വോട്ടവകാശമുള്ള കര്‍ദ്ദിനാളുമാര്‍.

കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് ബാവ ഇത് രണ്ടാം തവണയാണ് പേപ്പല്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്.