ചരിത്രത്തില്‍ ആദ്യമായി അമേരിക്കയില്‍ നിന്നും കത്തോലിക്ക സഭയ്ക്ക് നാഥനെത്തുന്നു. വോട്ടിംഗ് ബ്ലോക്കിലേക്ക് മൂന്ന് വനിതകളെ ഉൾപ്പെടുത്തി പുതിയ മാറ്റം കൊണ്ടുവരാൻ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഒപ്പം നിന്ന വിശ്വസ്തൻ. അറിയാം പുതിയ പാപ്പയുടെ ജീവിതം

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പാത പിന്തുടരുന്ന ഒരു പരിഷ്‌കര്‍ത്താവ് എന്ന നിലയിലാണ് റോബര്‍ട്ട് പെര്‍വോസ്റ്റ് കണക്കാക്കപ്പെടുന്നത്.

New Update
image(155)

വത്തിക്കാൻ സിറ്റി: കത്തോലിക്ക സഭയ്ക്ക് പുതിയ പാപ്പയെ കിട്ടിയിരിക്കുന്നു. 267ാംമത് പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് അമേരിക്കക്കാരനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പെര്‍വോസ്റ്റാണ്. 

Advertisment

ലാറ്റിനമേരിക്കയില്‍ നിന്നായിരുന്നു മുന്‍ പാപ്പ ഫ്രാന്‍സിസ്. ഇപ്പോഴിതാ ചരിത്രത്തില്‍ ആദ്യമായി അമേരിക്കയില്‍ നിന്നും. ലിയെ പതിനാലാമന്‍ എന്ന പേരാണ് പുതിയ പാപ്പ സ്വീകരിച്ചത്. 


69 വയസാണ് അദ്ദേഹത്തിന്. അമേരിക്കയിലെ ചിക്കാഗോ സ്വദേശിയാണ് റോബര്‍ട്ട് പെര്‍വോസ്റ്റ്. 30 വര്‍ഷത്തോളം ഒരു മിഷനറിയായി പ്രവര്‍ത്തിച്ച റോബര്‍ട്ട് പെര്‍വോസ്റ്റ് പെറുവില്‍ പിന്നീട് ആര്‍ച്ച് ബിഷപ്പായും പ്രവര്‍ത്തിച്ചു. 


image(156)

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പാത പിന്തുടരുന്ന ഒരു പരിഷ്‌കര്‍ത്താവ് എന്ന നിലയിലാണ് റോബര്‍ട്ട് പെര്‍വോസ്റ്റ് കണക്കാക്കപ്പെടുന്നത്. 2014-ല്‍ പെറുവിലെ ചിക്ലായോ രൂപതയെ നയിക്കാനായി കര്‍ദ്ദിനാള്‍ പെര്‍വോസ്റ്റിനെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയോഗിക്കുകയായിരുന്നു. 

2015-ല്‍ റോബര്‍ട്ട് പ്രെവോസ്റ്റ് പെറുവിയന്‍ പൗരത്വം നേടിയിരുന്നു. 2023-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ റോബര്‍ട്ട് പെര്‍വോസ്റ്റിനെ വത്തിക്കാനിലേയ്ക്ക് തിരികെ കൊണ്ടുവന്നു. 

image(157)


അതേവര്‍ഷം കര്‍ദ്ദിനാളായി വാഴിക്കുകയും ചെയ്തു. രണ്ട് വര്‍ഷം മാത്രമാണ് പുതിയ പാപ്പ കര്‍ദ്ദിനാളായി പ്രവര്‍ത്തിച്ചത്. ബിഷപ്പുമാരുടെ ഡിക്കാസ്റ്ററിയുടെ തലവനായാണ് അദ്ദേഹം നിയമിക്കപ്പെട്ടത്. ലോകമെമ്പാടുമുള്ള 


ബിഷപ്പുമാരുടെ നാമനിർദ്ദേശങ്ങൾ പരിശോധിക്കുന്ന സമിതിയുടെ തലവനെന്നതായിരുന്നു 2023ൽ ഫ്രാൻസിസ് മാർപാപ്പ റോബർട്ട് പ്രെവോസ്റ്റിന് നൽകിയ ചുമതല. 

കത്തോലിക്കാ സഭയിലെ ഏറ്റവും പ്രധാനപ്പെട്ട ചുമതലകളിൽ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഏതെല്ലാം ബിഷപ്പ് നാമനിർദ്ദേശങ്ങൾ പോപ്പിന് കൈമാറണമെന്ന് തീരുമാനിക്കുന്ന വോട്ടിംഗ് ബ്ലോക്കിലേക്ക് മൂന്ന് സ്ത്രീകളെ ചേർത്ത പരിഷ്കാരം നടപ്പിലാക്കാൻ റോബർട്ട് പ്രെവോസ്റ്റ് ഫ്രാൻസിസ് മാർപാപ്പയ്ക്കൊപ്പം നിന്നിരുന്നു. 

image(158)


ലാറ്റിന്‍ അമേരിക്കയുടെ പൊന്തിഫിക്കല്‍ കമ്മീഷന്റെ പ്രസിഡന്റ് കൂടിയായിരുന്നു പെര്‍വോസ്റ്റ്. 1955 സെപ്റ്റംബര്‍14 ന് ജനിച്ച റോബർട്ട് പ്രെവോസ്റ്റ്  1982 ജൂണ്‍ 19 ന്  വൈദികപട്ടം സ്വീകരിച്ചു. 


1014ല്‍ ബിഷപ്പായി. പുതിയ മാർപ്പാപ്പയ്ക്ക്  യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആശംസകൾ അറിയിച്ചു  ‘‘അമേരിക്കയിൽനിന്നുള്ള ആദ്യ മാർപ്പാപ്പയെന്നത് വലിയ ആദരവാണ്. 

image(159)

രാജ്യം വലിയ ആവേശത്തിലാണ്. ലിയോ പതിനാലാമൻ മാർപ്പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നു’’ – അദ്ദേഹം പറഞ്ഞു. 

രണ്ടു ദിവസം നീണ്ടുനിന്ന കോൺക്ലേവിൽ തന്നെ തിരഞ്ഞെടുത്തതിന് കർദിനാൾമാരോട് ലിയോ പതിനാലാമൻ മാർപ്പാപ്പ നന്ദി പറഞ്ഞു. ഇറ്റാലിയൻ, സ്പാനിഷ് ഭാഷകളിൽ അദ്ദേഹം സംസാരിച്ചു. മുൻഗാമി ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് അദ്ദേഹം പ്രസംഗത്തിലൂടെ ആദരാഞ്ജലി അർപ്പിച്ചു.