വത്തിക്കാൻ സിറ്റി: കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷനായി റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിനെ തെരഞ്ഞെടുത്തു. സെന്റ്. പീറ്റേഴ്‌സ് ബസിലിക്കയിലെ ബാല്‍ക്കണിയിലെത്തിയ മാര്‍പാപ്പ വിശ്വാസികളെ അഭിവാദ്യം ചെയ്തു.
267-ാം മത്തെ പോപ്പായിട്ടാണ് റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് അധികാരത്തിലെത്തുന്നത്. അദ്ദേഹം പോപ്പ് ലിയോ പതിനാലാമൻ എന്ന പേരിൽ വിശ്വാസ സമൂഹത്തിനു മുന്നിൽ അറിയപ്പെടും.
സിസ്റ്റൈന്‍ ചാപ്പലിന് മുകളില്‍ വെള്ളുത്തപ്പുക ഉയർന്നതോടെ രണ്ട് ദിവസമായി നടന്നു വന്നിരുന്ന പുതിയ പോപ്പിനായുള്ള തെരഞ്ഞെടുപ്പ് അന്ത്യത്തിലേക്കെത്തി.
1.4 ബില്യൺ കത്തോലിക്ക വിശ്വാസികളുടെ പുതിയ നേതാവായിട്ടാണ് റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് എത്തുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 133 കര്‍ദിനാള്‍മാര്‍ ചേര്‍ന്ന് വോട്ടെടുപ്പിലൂടെയാണ് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്തത്.
ഏപ്രില്‍ 21ന് ഫ്രാന്‍സിസ് പാപ്പ അന്തരിച്ചതിന് പിന്നാലെയാണ് കത്തോലിക്ക സഭ പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് ആരംഭിച്ചത്.