ന്യൂയോർക്ക്: വെനിസ്വേലയിൽ നിന്ന് പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്ക് 25% ഇറക്കുമതി തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്.
യുഎസ് ശത്രുപക്ഷത്ത് നിർത്തിയിരിക്കുന്ന വെനിസ്വേലയ്ക്ക് പുതിയ താരിഫുകളാണ് ട്രംപ് ഏർപ്പെടുത്തിയിരിക്കുന്നത്.
വെനിസ്വേലയിൽ നിന്ന് പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങുന്ന രാജ്യങ്ങൾ ഏപ്രിൽ 2 മുതൽ യുഎസുമായുള്ള അവരുടെ എല്ലാ വ്യാപാരത്തിനും താരിഫ് നൽകാൻ നിർബന്ധിതരാകുമെന്നാണ് ട്രംപിന്റെ ഭീഷണി.
വെനിസ്വേലയിൽ നിന്ന് ഏറ്റവും കൂടുതൽ പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങുന്നത് ചൈനയാണ്. അതിനാൽ ട്രംപിന്റെ നടപടി ചൈനയ്‌ക്കെതിരായ ഭീഷണിയാണ്.
ട്രംപ് ഭരണകൂടം ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് ഇതിനോടകം തന്നെ 20% തീരുവ ചുമത്തിയിട്ടുണ്ട്.
2023 ൽ വെനിസ്വേലയുടെ എണ്ണയുടെ 68% വാങ്ങിയ ചൈനയ്ക്കുള്ള നികുതികൾ ഈ താരിഫുകൾ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.
സ്പെയിൻ, റഷ്യ, സിംഗപ്പൂർ, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് വെനിസ്വേലയിൽ നിന്നും പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങുന്ന മറ്റ് രാജ്യങ്ങൾ.
സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, ജനുവരിയിൽ യുഎസ് വെനിസ്വേലയിൽ നിന്ന് 8.6 ദശലക്ഷം ബാരൽ എണ്ണ ഇറക്കുമതി ചെയ്തു.