'പെട്ടെന്ന് ഒരു ബോംബ് പൊട്ടിത്തെറിച്ചതുപോലെ തോന്നി'. എത്യോപ്യന്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനം വിവരിച്ച് ദൃക്സാക്ഷികള്‍

'ഇതുവരെ മനുഷ്യജീവനുകളോ കന്നുകാലികളോ നഷ്ടപ്പെട്ടിട്ടില്ലെങ്കിലും, പല ഗ്രാമങ്ങളും ചാരത്തില്‍ മൂടപ്പെട്ടിരിക്കുന്നു,

New Update
Untitled

ഡല്‍ഹി: എത്യോപ്യയില്‍ 10,000 വര്‍ഷമായി നിഷ്‌ക്രിയമായിരുന്ന ഒരു അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു. എത്യോപ്യയിലെ അഫാര്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്‌നിപര്‍വ്വതം ഞായറാഴ്ച രാവിലെയാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തെ തുടര്‍ന്ന് പ്രദേശത്തെ അയല്‍ ഗ്രാമമായ അഫ്ഡെറ പൊടിപടലങ്ങള്‍ക്കിടയില്‍ മുങ്ങി. 

Advertisment

'പുകയും ചാരവും കൊണ്ട് പെട്ടെന്ന് ഒരു ബോംബ് എറിഞ്ഞതുപോലെയാണ് തോന്നിയത്' എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നും എന്നാല്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടായിരിക്കാമെന്നും പ്രാദേശിക ഭരണാധികാരി മുഹമ്മദ് സെയ്ദ് പറഞ്ഞു. 


'ഇതുവരെ മനുഷ്യജീവനുകളോ കന്നുകാലികളോ നഷ്ടപ്പെട്ടിട്ടില്ലെങ്കിലും, പല ഗ്രാമങ്ങളും ചാരത്തില്‍ മൂടപ്പെട്ടിരിക്കുന്നു, അതിന്റെ ഫലമായി അവരുടെ മൃഗങ്ങള്‍ക്ക് കഴിക്കാന്‍ വളരെ കുറച്ച് മാത്രമേ ഉള്ളൂ,' സെയ്ദ് വാര്‍ത്താ ഏജന്‍സിയായ എപിയെ ഉദ്ധരിച്ച് പറഞ്ഞു.

അതേസമയം, അഫാര്‍ മേഖലയിലെ താമസക്കാരനായ അഹമ്മദ് അബ്ദേല പൊട്ടിത്തെറിയുടെ നിമിഷം വിവരിച്ചു. 'പുകയും ചാരവും നിറഞ്ഞ ഒരു ബോംബ് പെട്ടെന്ന് എറിഞ്ഞതുപോലെ തോന്നിയെന്ന് അദ്ദേഹം പറഞ്ഞു.

Advertisment