വാഷിങ്ടൻ: വൈറ്റ്ഹൗസിൽ നിന്ന് നിർണായക വിവരങ്ങൾ ചോർന്നതിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്.
യെമനിലെ വിമത വിഭാഗമായ ഹൂതികൾ ക്കെതിരെയുള്ള യുഎസിൻ്റെ സൈനിക നടപടികൾ മാധ്യമ പ്രവർത്തകന് വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ചോർന്നു കിട്ടിയതിനു പിന്നാലെയാണ് പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ് അറിയിച്ചത്.
ഗ്രൂപ്പ് നിർമ്മിച്ചത് താനാണെന്നും മൈക്ക് വാൾട്ട്സ് കൂട്ടിച്ചേർത്തു. സുരക്ഷാ ലംഘനത്തെ കുറിച്ച് യുഎസ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മൈക്ക് വാൾട്ട്സിൻ്റെ കുറ്റസമ്മതം.
ചാറ്റിൽ ചേർത്ത മാധ്യമ പ്രവർത്തകനായ ജെഫ്രി ഗോൾഡ്ബെർഗിനെ തനിക്കു വ്യക്തിപരമായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് വൈസ് പ്രസിഡൻ്റ് ജെഡിവാൻസ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് തുടങ്ങി ട്രംപ് ഭരണകൂടത്തിലെ ഉന്നതർ സൈനിക പദ്ധതികൾ ചർച്ച ചെയ്യുന്ന സമൂഹമാധ്യമ ഗ്രൂപ്പിലാണ് സുരക്ഷാ വീഴ്ച സംഭവിച്ചത്.
ദ അറ്റ്ലാന്റിക് മാഗസിൻ്റെ ചീ ഫ് എഡിറ്റർ ജെഫ്രി ഗോൾ ഡ്ബർഗാണ് ഗ്രൂപ്പിൽ തന്നെ ഉൾപ്പെടുത്തിയ വിവരം വെളി പ്പെടുത്തിയത്.
'ഹൂതി പിസി സ്മോൾ ഗ്രൂപ്പ്' എന്ന സമൂഹമാ ധ്യമ ഗ്രൂപ്പിൽ ചേരാൻ ഇക്കഴിഞ്ഞ 13നാണ് തനിക്ക് ക്ഷണം ലഭിച്ചതെന്ന് ജെഫ്രി ഗോൾ ഡ്ബർഗ് വ്യക്തമാക്കി.
സൈനിക പദ്ധതിയുടെ വിശ ദാംശങ്ങൾ വെളിപ്പെടുത്താൻ ജെഫ്രി ഗോൾഡ്‌ബർഗ് തയ്യാ റായില്ല.
ചാറ്റ് ഗ്രൂപ്പ് യഥാർത്ഥമാ ണെന്നും വ്യക്തമാക്കിയ ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ബ്രയൺ ഹ്യൂസ്, എങ്ങനെയാണു മറ്റൊരു ഫോൺ നമ്പർ അതിൽ ചേർക്കാൻ ഇടയായ തെന്നു പരിശോധിച്ചുവരികയാണെന്നും പറഞ്ഞിരുന്നു.