/sathyam/media/media_files/2025/01/21/almjjYJ8gBVsES5oYVkD.jpg)
വാഷിങ്ടൺ: അമേരിക്കയിൽ രണ്ടാം തവണയും പ്രസിഡന്റായി ചുമതലയേറ്റ ഡൊണാൾഡ് ട്രംപ് ബില്യണയറായ ബിസ്സിനസ്സ്മാൻ കൂടിയാണ്. ബിസിനസ്സിൽ നഷ്ടം വരാതിരിക്കാനുള്ള നീക്കങ്ങളും കരുതലുകളും കൈക്കൊള്ളാൻ അദ്ദേഹത്തിന് നന്നായറിയാം.
ആ രീതി തന്നെയാണ് അദ്ദേഹം അമേരിക്കൻ ഭരണത്തിലും നടപ്പാക്കാൻ പോകുന്നതെന്നാണ് തുടക്കത്തിൽ നടത്തിയ നീക്കങ്ങളിൽനിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.
ഇപ്പോൾ അദ്ദേഹം കൈക്കൊണ്ട തീരുമാനങ്ങളിൽ ( എക്സിക്യൂട്ടീവ് ഓർഡർ ) ഏറ്റവും പ്രാധാന്യമുള്ളതും ആഗോളതലത്തിൽ വലിയ ചലനമുണ്ടാക്കാൻ പോകുന്നതുമായ രണ്ടു തീരുമാനങ്ങൾ :-
1 . ലോകാരോഗ്യസംഘടനയിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം.
2 . ആഗോളതാപനം കുറയ്ക്കാനുള്ള ഉടമ്പടിയിൽ നിന്നുള്ള പിൻവാങ്ങൽ.
വളരെ ഗൗരവതരമായ വിഷയങ്ങളാണ് ഇത് രണ്ടും.ലോകാരോഗ്യസംഘടനയിൽ ഏറ്റവും കൂടുതൽ തുക നൽകുന്നത് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളുമാണ്.
ആഫ്രിക്കയുൾപ്പടെയുള്ള ദരിദ്രരാജ്യങ്ങളിലെ ജനങ്ങൾക്ക് സൗജന്യമായി ലഭിച്ചിരുന്ന മരുന്നുകളും ചികിത്സാസഹായങ്ങളും ഇനി ലഭിക്കില്ല.
കോവിഡ് പോലെ സമാനമായ മഹാമാരികളും പകർച്ചവ്യാധികളും എവിടെ പടർന്നാലും ലോകാരോഗ്യസംഘടന അവിടെ യഥാസമയം ഇടപെട്ടിരുന്നെങ്കിൽ ഇനി അതിന് അവർക്ക് കഴിയുമോ എന്നാണ് കണ്ടറിയേണ്ടത്.
ലോകാരോഗ്യസംഘടനയിൽ നിന്നും പിന്മാറുന്നതിനുള്ള കാരണമായി ട്രംപ് പറയുന്നത് അമേരിക്കയ്ക്ക് ഇത് വലിയ സാമ്പത്തിക ബാദ്ധ്യതയാകുന്നു എന്നാണ്.
അടുത്തത് കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാനുള്ള പാരീസ് ഉടമ്പടിയിൽ നിന്നും പിന്മാറുന്നതിനുള്ള കാരണമായി പറഞ്ഞത് അമേരിക്കയിൽ വൻകിട വ്യവസായശാലകൾ വരുന്നതിന് ഈ ഉടമ്പടി തടസ്സമെന്നതാണ്.
കൽക്കരി ഖനനവും, കൽക്കരികൊണ്ട് താപവൈദ്യുത നിലയങ്ങളിൽനിന്നും വൈദ്യുതി ഉൽപ്പാദിപ്പി ക്കുന്നതും ഇന്ത്യ,ചൈന മുതലായ ഏഷ്യൻ രാജ്യങ്ങൾ അവസാനിപ്പിച്ചിട്ടില്ല എന്നതും ഗൾഫ് രാജ്യങ്ങൾ ഡീസലിൽനിന്നും വ്യാപകമായി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതും ആഗോളതാപനത്തിനുള്ള കാരണ ങ്ങളാണ് എന്ന പക്ഷക്കാരനാണ് അദ്ദേഹം.
അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്ന നടപടിയിൽ അമേരിക്കയിൽ ജനിച്ചാൽ പൗരത്വം ലഭിക്കുമെന്ന വ്യവസ്ഥയും അദ്ദേഹം അവസാനിപ്പിച്ചിരിക്കുകയാണ്.
അമേരിക്കയുടെ സാമ്പത്തിക നില മെച്ചപ്പെടുത്തി, വ്യവസായ രംഗം വിപുലമാക്കി അമേരിക്കയെ കരുത്തുറ്റ ലോകശക്തിയാക്കി മാറ്റുകയാണ് തൻ്റെ ലക്ഷ്യമെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞു കഴിഞ്ഞു.
ഒരു മികച്ച ബിസിനസ്സുകാരനായ ട്രംപ് അതെ രീതിയിൽത്തന്നെ യാണ് അമേരിക്കയുടെ വ്യാപാര വ്യവസായ ഉൽപ്പാദനമേഖലയെ കാണുന്നതും അമേരിക്കയുടെ ഖജനാവ് നിറയ്ക്കാനുള്ള മാർ ഗ്ഗങ്ങൾ തേടുന്നതും.
അതിനുള്ള മികച്ച ഉദാഹരണമായി പറയാവുന്നത് പനാമ കനാൽ പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പ്രസ്‍താ വനയാണ്.
തങ്ങളുടെ രാജ്യത്തേക്കുള്ള ചരക്കുഗതാഗതം സുഗമമാക്കാൻ വേണ്ടി അമേരിക്ക നിർമ്മിച്ച് പനാമയ്ക്ക് നൽകിയതാണ് പനാമ കനാൽ. ഈ കനാലിലൂടെ വന്നുപോകുന്ന ചരക്കുകപ്പലുകളിൽ 70 % വും അമേരിക്ക യ്ക്കുള്ളതാണ്.
കപ്പലുകളിൽ നിന്നും കടത്തുകൂലി ഈടാക്കിയിരുന്നത് പനാമയാണ്. എന്നാൽ കഴിഞ്ഞവർഷം കനാലിന്റെ മേൽനോട്ട വും നടത്തിപ്പും അവർ ചൈനയ്ക്ക് കൈമാറിയതോടെ കപ്പലു കളിൽനിന്ന് ഈടാ ക്കിക്കൊണ്ടിരുന്ന എൻട്രി ഫീസ് മൂന്നിരട്ടിയാക്കിയതാണ് ട്രംപിനെ ചൊടിപ്പിച്ചിരിക്കുന്നത്.
കനാൽ തങ്ങൾ നിർമ്മിച്ച് ചൈനയെ അല്ല പനാമയെ ആണ് ഏൽപ്പിച്ചതെന്നും അവർക്കതു നടത്താൻ കഴിയില്ലെങ്കിൽ തിരിച്ചെടുക്കുമെന്നാണ് ട്രംപിന്റെ നിലപാട്.
ബില്യണയർമായ അലൻ മസ്ക്ക്, മാർക്ക് സുക്കർബർഗ് മുതലായവരെല്ലാം ഡൊണാൾഡ് ട്രംപിന്റെ ഭ്രമണപഥത്തിലാണ്. ഇന്ത്യയിൽ നിന്ന് അംബാനിയും ആ വഴിയിലേക്കാണ് യാത്ര.
സ്ഥാനമൊഴിഞ്ഞ അമേരിക്കൻ രാഷ്ട്രപതി ജോ ബൈഡൻ സൂചിപ്പിച്ചതുപോലെ അതിസമ്പന്നരായ വൻ വ്യവസായികൾ അടങ്ങുന്ന ടീം അമേരിക്കയെ നയിക്കുന്നത് വളരെ ഗൗരവത്തോടെ ലോകം നോക്കിക്കാ ണേണ്ടിവരുമെന്നാണ്.
ലോകത്തെ സാധാരണക്കാർക്കും ദരിദ്രർക്കും കൂടുതൽ ത്യാഗങ്ങൾ അനുഭവിക്കാനുള്ള ഗതിയുണ്ടാകു മെന്നാണ് ജോ ബൈഡൻ പറയാതെ പറഞ്ഞത്.