ഇറാൻ: ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗച്ചി വളരെ പ്രതീക്ഷ യോടെയാണ് ഇന്ന് റഷ്യൻ രാഷ്‌ട്രപതി വ്ലാഡിമിർ പുട്ടിനെ ക്രെംലിനിൽ സന്ദർശിച്ചത്..
ഈ കൂടിക്കാഴ്ച റഷ്യൻ സർക്കാർ ടിവിയിൽ ലൈവായി പ്രക്ഷേ പണം ചെയ്തു എന്നതാണ് ഏറ്റവും വലിയ സവിശേഷത. " ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണം അനവസരത്തിലുള്ളതും യാതൊരുവിധ ഔചിത്യവും അടിസ്ഥാനമില്ലാത്തതുമാണെന്ന് ചർച്ചയിൽ വ്ലാഡിമിർ പുട്ടിൻ പറഞ്ഞു.."
ഇറാൻ - ഇസ്രായേൽ സംഘർഷത്തിൽ ഞങ്ങളുടെ നിലപാട് സ്പഷ്ട മാണെന്ന് പുട്ടിൻ പറഞ്ഞു. ഈ വിഷയത്തിൽ നമുക്കൊരുമിച്ചുള്ള ചർച്ചയിലൂടെ ഒരു പരിഹാരം കണ്ടെത്താമെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്റെ ആണവനിലയത്തിൽ അമേരിക്ക നടത്തിയ ആക്രമണം നിന്ദനീയമാണെന്നും ഇതവസാനിപ്പിച്ച് പരിഹാരത്തിനുള്ള വഴി തേടുകയാണ് വേണ്ടതെന്നും പുട്ടിൻ നിർദ്ദേശിച്ചു.
ഇപ്പോൾ ഇറാൻ വലിയ ധർമ്മസങ്കടത്തിലാണ്. എന്നാൽ ഇറാനെ നേരിട്ട് സഹായിക്കുന്ന ഒരു നിലപാടിലല്ല ഇപ്പോൾ റഷ്യയുള്ളത്.
എന്തുകൊണ്ടാണ് റഷ്യ ,ഇറാന് സൈനികസഹായം നൽകാത്തത് ?
ഒന്നാമത്തെ കാരണം യുക്രേനുമായുള്ള അവരുടെ യുദ്ധം തന്നെ യാണ്.
രണ്ട് , ഇറാനുമായി റഷ്യക്ക് സൈന്യസഹകരണത്തിനുള്ള കരാ റൊന്നുന്നുമില്ല.അതുകൊണ്ടുതന്നെ ഇറാനെ സൈനി കമായോ ആയുധം നൽകി സഹായിക്കാനോ റഷ്യ ബാദ്ധ്യസ്ഥമല്ല.
/filters:format(webp)/sathyam/media/media_files/2025/06/24/rassia-xhhnhjbjhb-2025-06-24-13-22-39.jpg)
റഷ്യ, ഇറാനുമായും ഇസ്രായേലുമായും നല്ല ബന്ധം സൂക്ഷി ക്കാനും ഡൊണാൾഡ് ട്രംപിനെ പിണക്കാതി രിക്കാനുമാണ് ശ്രദ്ധിക്കുന്നത്..
വളരെ സന്തുലിതമായാണ് ഇറാൻ ഇസ്രായേൽ യുദ്ധത്തിൽ റഷ്യ നാളിതുവരെ പ്രതികരിച്ചിട്ടുള്ളത്. ഇസ്രായേൽ ഇറാനിൽ നടത്തുന്ന ആക്രമണങ്ങളെ അപലപിക്കുമ്പോഴും റഷ്യ ഇസ്രായേ ലിനെതിരായി ആയുധങ്ങളോ സൈനികസഹായങ്ങളോ നാളിതുവരെ ആർക്കും നൽകിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ഇറാൻ വിദേശകാര്യമന്ത്രിയെ നല്ല വാക്കുകൾ പറഞ്ഞ് ആശ്വസിപ്പിക്കുന്ന നിലപാടാണ് ഇന്ന് റഷ്യൻ ഭരണകൂടം നടത്തിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഉടലെടുത്ത ജൂൺ 13 നുതന്നെ വ്ളാദിമിർ പുട്ടിൻ ഇറാൻ പ്രസിഡണ്ട്, ഇസ്രായേൽ പ്രധാനമന്ത്രി എന്നിവരുമായി ഫോണിൽ സംസാരിച്ച് സംയമനം പാലിയ്ക്കാൻ നിർദ്ദേശിച്ചിരുന്നു.
ഇറാനെ ഇസ്രായേൽ ആക്രമിച്ചതിനെ അപലപിക്കുന്നുവെന്ന് പുട്ടിൻ ഇറാൻ പ്രസിഡന്റിനോട് പറഞ്ഞപ്പോൾ ഇറാന്റെ ആണവപരിപാടിയിൽ ഉള്ള ആശങ്ക അവസാനിപ്പിക്കേണ്ടത് പരസ്പ്പര ഡയലോഗിലൂടെയും നയതന്ത്രത്തലത്തിലുമാണ് വേണ്ടതെന്ന് അദ്ദേഹം ഇസ്രയേലിനെ ഓർമ്മിപ്പിച്ചു.
" റഷ്യയെ സംബന്ധിച്ചിടത്തോളം വളരെ സുപ്രധാനമായ വസ്തുത, പഴയ സോവിയറ്റ് യൂണിയനിലെയും ഇപ്പോഴത്തെ റഷ്യയിലെയും 20 ലക്ഷം ആളുകളാണ് ഇസ്രായേലിൽ താമസിക്കുന്നത് എന്നതു തന്നെ . ഇവരുടെ ഭാഷയ്ക്ക് ഇസ്രായേലിൽ സുപ്രധാന സ്ഥാനമാ ണുള്ളത്. ഇവരുടെ സുരക്ഷയാണ് തനിക്കു മുന്നിലുള്ള പ്രധാന വിഷയമെന്ന്" റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുട്ടിൻ ജൂൺ 19 ന് സെന്റ് പീറ്റേഴ്‌സ്ബർഗി ഇന്റർനാഷണൽ ഇക്കോണോമിക്സ് ഫോറത്തിൽ അസന്നിഗ്ദ്ധമായി പറയുകയുണ്ടായി.
അതുകൊണ്ടുതന്നെ റഷ്യ ഈ വിഷയത്തിൽ സൈനിക ഇടപെ ടൽ ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തം. നയതന്ത്രപരമായ രീതി യിലുള്ള പരിഹാരം തേടാനവർ ശ്രമിക്കുമ്പോൾ ഇറാൻ അതിനു തയ്യാറല്ല.
ഇറാന്റെ ആണവപ്രോഗ്രാം സമാധാനപരമായ ആവശ്യത്തി നാകണമെന്നും അക്കാര്യത്തിൽ ഇസ്രായേലിന്റെ ആശങ്ക പരസ്പ്പരം ചർച്ചയിലൂടെ പരിഹരിക്കണമെന്നുമാണ് റഷ്യ അന്തിമമായി കൈക്കൊണ്ടിരിക്കുന്ന നിലപാട്.