ലോകകപ്പ് ഫുട്ബോൾ: അമേരിക്കയിൽ കളിക്കുന്ന കാര്യത്തിൽ ആശങ്കയറിയിച്ച് ഇറാൻ സോക്കർ ഫെഡറേഷൻ

അമേരിക്കയില്‍ നടക്കുന്ന മത്സരങ്ങളില്‍ ഇറാന്‍ ദേശീയ ടീമിന് പങ്കെടുക്കാന്‍ കഴിയുമോ എന്ന് ഉറപ്പില്ലെന്ന് ഇറാന്‍ സോക്കര്‍ ഫെഡറേഷന്‍ പ്രസിഡന്റ് മെഹ്ദി താജ് പറഞ്ഞു.

New Update
Untitled

ദുബായ്: അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനില്‍ നടത്തുന്ന സൈനിക ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, വരാനിരിക്കുന്ന ലോകകപ്പില്‍ ഇറാന്റെ പങ്കാളിത്തം അനിശ്ചിതത്വത്തില്‍.

Advertisment

അമേരിക്കയില്‍ നടക്കുന്ന മത്സരങ്ങളില്‍ ഇറാന്‍ ദേശീയ ടീമിന് പങ്കെടുക്കാന്‍ കഴിയുമോ എന്ന് ഉറപ്പില്ലെന്ന് ഇറാന്‍ സോക്കര്‍ ഫെഡറേഷന്‍ പ്രസിഡന്റ് മെഹ്ദി താജ് പറഞ്ഞു.


'ഈ ആക്രമണത്തിന് ശേഷം വലിയ പ്രതീക്ഷയോടെ ലോകകപ്പിനെ നോക്കിക്കാണാന്‍ ഞങ്ങള്‍ക്ക് കഴിയില്ലെന്നത് ഉറപ്പാണ്,' ഇറാനിലെ കായിക പോര്‍ട്ടലായ 'വര്‍സേഷ് 3'-യോട് അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മേഖലയില്‍ യുദ്ധം രൂക്ഷമായ സാഹചര്യത്തിലാണ് ഈ പ്രതികരണം.


ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് ലോകകപ്പിന് വേദിയാകുന്നത്. ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് മൂലം ഇറാനില്‍ നിന്നുള്ള ആരാധകര്‍ക്ക് നേരത്തെ തന്നെ അമേരിക്കയില്‍ പ്രവേശിക്കുന്നതിന് തടസ്സമുണ്ടായിരുന്നു.

നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ഇറാന്റെ പങ്കാളിത്തത്തെക്കുറിച്ച് ഫിഫ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Advertisment