Advertisment

ഗൃഹപ്രവേശനം നടന്നത് ഞായറാഴ്ച, കട്ടിളയുടെ ഒരു ഭാഗം ഉള്‍പ്പെടെ അടര്‍ന്നു വീണു, മുപ്പതിലേറെ ജനലുകള്‍ തകര്‍ന്നു, നാലു ബാത്റൂമുകള്‍ തകര്‍ന്നു; പൊട്ടിത്തെറിയില്‍ തകര്‍ന്നത് ലോണെടുത്ത് പണിത വീട്, വഴിയാധാരമായി ശ്രീനാഥും കുടുംബവും

സ്ഫോടനമുണ്ടായ പടക്കശാലയ്ക്ക് സമീപത്തായിരുന്നു വീട്.

New Update
5445555

കൊച്ചി: തൃപ്പൂണിത്തുറയില്‍ വെടിമരുന്നിന് തീപിടിച്ചുണ്ടായ പൊട്ടിത്തെറിയില്‍ തകര്‍ന്ന വീടുകളില്‍ വായ്പയെടുത്ത് ശ്രീനാഥ് പണിത വീടും. ഈ വീടിന്റെ ഗൃഹപ്രവേശനം നടന്നത് ഞായറാഴ്ചയായിരുന്നു. സ്ഫോടനമുണ്ടായ പടക്കശാലയ്ക്ക് സമീപത്തായിരുന്നു വീട്.

Advertisment

കൊച്ചിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനായ ചൂരക്കാട് വൈ.എം.എ. റോഡിലെ ശ്രീവിലാസില്‍ ശ്രീനാഥിന്റെ വീടാണ്  തകര്‍ന്നത്. വീടിന്റെ അകത്തും പുറത്തുമെല്ലാം ജനല്‍ച്ചില്ലുകള്‍ പൊട്ടിച്ചിതറിക്കിടക്കുകയാണ്. ബാല്‍ക്കണിയിലെ വാതിലിന്റെ പൂട്ട് തകര്‍ന്നു. ബാല്‍ക്കണിയിലെ ഗ്ലാസും പൊട്ടിത്തകര്‍ന്നു. വീടാകെ പൊട്ടിയ ജനല്‍ച്ചില്ലുകളാണ്.

വീടിന്റെ കട്ടിളയുടെ ഒരു ഭാഗം ഉള്‍പ്പെടെ അടര്‍ന്നു വീണു. മുപ്പതിലേറെ ജനലുകള്‍ തകര്‍ന്നു. നാലു ബാത്റൂമുകള്‍ വാതിലുകള്‍ അടയ്ക്കാന്‍ പറ്റാത്ത വിധം നാശമായി. പഴയ വീടിരുന്ന സ്ഥലത്ത് അതു പൊളിച്ചാണ് പുതിയ വീടു വച്ചത്. ഇതിനു സമീപം വാടക വീട്ടിലാണ് താമസിച്ചിരുന്നത്.

15ന് പുതിയ വീട്ടിലേക്ക് താമസം മാറാനാണ് തീരുമാനിച്ചിരുന്നത്. വീടു തകര്‍ന്നതോടെ വീണ്ടും വാടക വീടിനെ ആശ്രയിക്കേണ്ട അവസ്ഥയായി. ലോണ്‍ എടുത്താണ് വീടു പണി നടത്തിയത്. ചില ജോലികള്‍ പൂര്‍ത്തിയായിരുന്നില്ല. പൊട്ടിത്തെറിയുണ്ടാകുമ്പോള്‍ വീട്ടില്‍ ശ്രീനാഥും ഭാര്യ ശ്രീലക്ഷ്മിയും ശ്രീനാഥിന്റെ പിതാവ് മുരളീധരനുമുണ്ടായിരുന്നു.

Advertisment