Advertisment

പുറത്തേക്കുപോയി മുറിയിലെത്തുമ്പോള്‍ അജിന്‍ അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടതെന്ന് ആദ്യം മൊഴി, മറ്റൊരു യുവതിയെക്കുറിച്ചുള്ള വഴക്കിനിടെ പിണങ്ങിയിറങ്ങി വീണ്ടും റൂമിലെത്തുമ്പോള്‍ അജിന്‍ ഫാനില്‍ കെട്ടിത്തൂങ്ങി നില്‍ക്കുന്നതുകണ്ട് കഴുത്തിലെ കെട്ടഴിച്ച് മൃതദേഹം കുളിപ്പിച്ച് പുതിയ വസ്ത്രം ധരിപ്പിച്ച് കട്ടിലില്‍ കിടത്തിയെന്ന് മറ്റൊരു മൊഴി; ലോഡ്ജ് മുറിയിലെ യുവാവിന്റെ മരണത്തില്‍ ദുരൂഹത നീളുന്നു

. യുവതിയെ ചോദ്യം ചെയ്ത ശേഷം ബന്ധുക്കള്‍ക്കൊപ്പംവിട്ടു. ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ ലഭിച്ചശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം.

New Update
777

തിരുവനന്തപുരം: ലോഡ്ജ് മുറിയില്‍  യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പോലീസ്. പത്തനാപുരം മാങ്കോട് തേന്‍കുടിച്ചാല്‍ സ്വദേശി അജി(33)നെയാണ് ലോഡ്ജ് മുറിയില്‍ മരിചഎച നിലയില്‍ കണ്ടത്. 

Advertisment

മരണത്തില്‍ ശാസ്ത്രീയ അന്വേഷണം വേണമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അജിന് ഒപ്പമുണ്ടായിരുന്ന വിവാഹിതയായ യുവതി പരസ്പര വിരുദ്ധമായ മൊഴി നല്‍കുന്നത് പോലീസിനെ കുഴയ്ക്കുന്നുണ്ട്. 

ചെട്ടിക്കുളങ്ങരയിലെ ലോഡ്ജില്‍ ബുധനാഴ്ച്ച രാത്രി പത്തരയ്ക്കായിരുന്നു സംഭവം. സംഭവം നടക്കുമ്പോള്‍ യുവാവും യുവതിയും മദ്യലഹരിയിലായിരുന്നെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും പോലീസ് പറഞ്ഞു. അജിനെ അബോധാവസ്ഥയില്‍ കണ്ടതോടെ ഒപ്പമുണ്ടായിരുന്ന വിവാഹിതയായ യുവതി ലോഡ്ജ് ജീവനക്കാരുടെ സഹായത്തോടെ ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് മരണം സ്ഥിരീകരിച്ചു. 

പുറത്തുപോയ ശേഷം മുറിയില്‍ മടങ്ങിയെത്തുമ്പോള്‍ അജിന്‍ അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടതെന്നും ഉടനെ ഹോട്ടല്‍ ജീവനക്കാരെ വിളിച്ച് ആശുപത്രിയിലെത്തിച്ചെന്നുമാണ് ആദ്യം യുവതി  പറഞ്ഞത്. 

എന്നാല്‍, മറ്റൊരു യുവതിയെക്കുറിച്ചുള്ള വഴക്കിനിടെ പിണങ്ങിയിറങ്ങിയ താന്‍ വീണ്ടും റൂമിലെത്തുമ്പോള്‍ അജിന്‍ ഫാനില്‍ കെട്ടിത്തൂങ്ങി നില്‍ക്കുന്നതു കണ്ടു. കഴുത്തിലെ കെട്ടഴിച്ചിട്ട ശേഷം മൃതദേഹം കുളിപ്പിച്ച് പുതിയ വസ്ത്രം ധരിപ്പിച്ച് കട്ടിലില്‍ കിടത്തി. പിന്നീട് റിസപ്ഷനില്‍ വിവരം അറിയിക്കുകയായിരുന്നെന്നും യുവതി പോലീസിനോട് പറഞ്ഞു.

പോസ്റ്റുമോര്‍ട്ടത്തില്‍ യുവാവിന്റെ കഴുത്തില്‍ പൊട്ടല്‍ കണ്ടെത്തിയിരുന്നു. യുവതിയെ ചോദ്യം ചെയ്ത ശേഷം ബന്ധുക്കള്‍ക്കൊപ്പംവിട്ടു. ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ ലഭിച്ചശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം.

Advertisment