വിനോദ യാത്രയ്ക്കിടെ പ്ലസ്ടു വിദ്യാര്‍ഥിനികള്‍ക്ക് ശാരീരിക അവശതകള്‍; പുറത്തുനിന്നു കഴിച്ച മഷ്‌റൂം ചോക്ലേറ്റിലും ജ്യൂസിലും ലഹരി കലര്‍ന്നോയെന്ന് അന്വേഷണം

മൈസൂരു, കുടക് തുടങ്ങി വിവിധ സ്ഥലങ്ങളിലായി രണ്ടു ടൂറിസ്റ്റ് ബസുകളിലായിരുന്നു യാത്ര.

New Update
6666

കൊല്ലം: ശാരീരിക അവശതകളെത്തുടര്‍ന്നു വിനോദ യാത്രയ്ക്കിടെ പ്ലസ്ടു വിദ്യാര്‍ഥിനികള്‍ ചികിത്സയിലായ സംഭവത്തില്‍ അന്വേഷണം തുടങ്ങി. രഹസ്യാന്വേഷണ വിഭാഗം സ്‌കൂളിലെത്തി അധ്യാപകരില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ശാസ്താംകോട്ട ഗവ.എച്ച്എസ്എസിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികളും അധ്യാപകരും നടത്തിയ യാത്രയിലാണു സംഭവം.

Advertisment

മൈസൂരു, കുടക് തുടങ്ങി വിവിധ സ്ഥലങ്ങളിലായി രണ്ടു ടൂറിസ്റ്റ് ബസുകളിലായിരുന്നു യാത്ര. യാത്രയ്ക്കിടെ പുറത്തുനിന്ന് കഴിച്ച മഷ്‌റൂം ചോക്ലേറ്റിലും ജ്യൂസിലും ലഹരി കലര്‍ന്നിരുന്നതായി സംശയമുണ്ടെന്നും ഇതാണ് ബുദ്ധിമുട്ടിനു കാരണമായതുമെന്ന പരാതിയിലാണ് അന്വേഷണം.

യാത്രയ്ക്കിടയില്‍ വയ്യാതായപ്പോള്‍ ഒരു പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. തിരിച്ചെത്തുന്നതിനിടെ അബോധാവസ്ഥയിലായ മറ്റൊരു പെണ്‍കുട്ടിയെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഇരുവരും ചികിത്സയിലാണ്.

എന്നാല്‍, വിദ്യാര്‍ഥിനികള്‍ ഭക്ഷ്യവിഷബാധ കാരണമാണു ചികിത്സ തേടിയതെന്നും മറിച്ചുള്ള പരാതികളില്‍ അടിസ്ഥാനമില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

Advertisment