Advertisment

സംശയരോഗം: വായില്‍ മദ്യമൊഴിച്ച് കൊടുത്ത് ടോര്‍ച്ചുകൊണ്ട് തലയ്ക്കടിച്ച് മക്കളുടെ മുന്നില്‍ വച്ച് ഭാര്യയെ  കൊലപ്പെടുത്തി; ഭര്‍ത്താവിന് ജീവപര്യന്തം

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സന്ധ്യയെ മക്കളുടെ മുന്നില്‍വച്ച് നെഞ്ചിലും വയറ്റിലും കത്തികൊണ്ട് കുത്തുകയുമായിരുന്നു.

New Update
343434344

തൃശൂര്‍: ഭാര്യയെ കുത്തിക്കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൃശൂര്‍ അവണിശേരി സ്വദേശി ജിതീഷിനെയാണ് തൃശൂര്‍ ഒന്നാം അഡീ ജില്ലാ കോടതി ശിക്ഷിച്ചത്. ഭാര്യ സന്ധ്യയെ ഇയാള്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. 

Advertisment

2017 മെയ് മൂന്ന് രാത്രി 11:30ന് പ്രതിയും കുടുംബവും താമസിച്ചിരുന്ന വീട്ടില്‍ വച്ചാണ് സംഭവം. സംശയരോഗത്തെത്തുടര്‍ന്ന് സന്ധ്യയുടെ വായില്‍ മദ്യമൊഴിച്ച് കൊടുത്ത് മര്‍ദ്ദിച്ച് ടോര്‍ച്ചുകൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സന്ധ്യയെ മക്കളുടെ മുന്നില്‍വച്ച് നെഞ്ചിലും വയറ്റിലും കത്തികൊണ്ട് കുത്തുകയുമായിരുന്നു. സന്ധ്യയുടെയും കുഞ്ഞുങ്ങളുടെയും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ജാമ്യം കിട്ടി പുറത്തിറങ്ങിയിരുന്ന പ്രതി ബന്ധുക്കളോടൊപ്പം താമസിച്ചിരുന്ന കുട്ടികളെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്തതിനെത്തുടര്‍ന്ന് മൂന്ന് കുട്ടികളെയും സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഹോമിലാക്കിയിരുന്നു. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 15 സക്ഷികളെയും 35 രേഖകളും 5 തൊണ്ടി മുതലും ഹാജരാക്കി. ദൃക്‌സാക്ഷികളായ കുട്ടികളുടെയും അയല്‍ക്കാരുടെയും സാക്ഷിമൊഴികള്‍ നിര്‍ണായകമായി.

Advertisment