അച്ഛന്‍ ജീവനൊടുക്കി, അമ്മയ്ക്ക് വേണ്ട, ബന്ധുക്കളും കൈയൊഴിഞ്ഞു; അഞ്ചും മൂന്നും വയസുള്ള കുട്ടികളുടെ സംരക്ഷണം ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുത്തു

ചവറ പുതുക്കാട് ആര്‍.ആര്‍.  നിവാസില്‍ രാജേഷാ(43)ണ് മരിച്ചത്. 

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
466666

കൊല്ലം: അച്ഛന്‍ ജീവനോടുക്കിയതിന് പിന്നാലെ അമ്മ ഏറ്റെടുക്കില്ലെന്ന് പറഞ്ഞ അഞ്ചും മൂന്നും വയസുള്ള കുട്ടികളുടെ സംരക്ഷണം ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. ചവറ പുതുക്കാട് ആര്‍.ആര്‍.  നിവാസില്‍ രാജേഷാ(43)ണ് മരിച്ചത്. 

Advertisment

രാജേഷിന്റെ ഭാര്യ ജിഷയെ കഴിഞ്ഞ മൂന്ന് മുതല്‍ കാണാതായിരുന്നു. ജിഷയ്ക്കായുള്ള അന്വേഷണത്തിനിടെ ഇന്നലെ രാവിലെ ചവറ മടപ്പള്ളിയിലെ വാടക വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ രാജേഷിനെ കണ്ടെത്തുകയായിരുന്നു. തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നതിനിടെ കയര്‍ പൊട്ടി താഴെവീണതാണെന്നാണ് പോലീസിന്റെ നിഗമനം. കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയിലായിരുന്നു. 

അച്ഛന്‍ വിളിച്ചിട്ടു എഴുന്നേല്‍ക്കുന്നില്ലെന്ന് കുട്ടികള്‍ അയല്‍വാസികളെ അറിയിച്ചതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് രാജേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകിട്ട് നാലിന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. ഇതിനിടെ ജിഷയെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കുട്ടികളെ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചു. ഏറ്റെടുക്കാന്‍ ബന്ധുക്കളും തയാറായില്ല. തുടര്‍ന്ന് കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയായിരുന്നു.

Advertisment