Advertisment

47-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്:  മികച്ച ചിത്രം 'ആട്ടം'

കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച്, ജൂറി ചിത്രങ്ങള്‍ കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌കാരമാണിത്.

New Update
42255333

തിരുവനന്തപുരം: 47-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു. ജോയ് മൂവി പ്രൊഡക്ഷന്റെ ബാനറില്‍ ഡോ. അജിത് ജോയ് നിര്‍മിച്ച് ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത 'ആട്ടം' 2023ലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. 

Advertisment

'ആട്ടം' ഒരുക്കിയ ആനന്ദ് ഏകര്‍ഷി തന്നെയാണ് മികച്ച സംവിധായകന്‍. ഗരുഡനിലെ അഭിനയത്തിന് ബിജു മേനോനും പൂക്കാലത്തിലെ വേഷത്തിന് വിജയരാഘവനും മികച്ച നടന്മാരായി. ശിവദ (ജവാനും മുല്ലപ്പൂവും), സറിന്‍ ഷിഹാബ് (ആട്ടം) എന്നിവര്‍ മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിടും. 

കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച്, ജൂറി ചിത്രങ്ങള്‍ കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌കാരമാണിത്. 69 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. 

അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ. ജോര്‍ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.ഡോ. ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എ ചന്ദ്രശേഖര്‍, ഡോ. അരവിന്ദന്‍ വല്ലച്ചിറ, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്

സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്ര രത്‌നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകനും തിരക്കഥാകൃത്തും നടനും നിര്‍മാതാവുമായ ശ്രീനിവാസന് സമ്മാനിക്കും. തിരക്കഥാകൃത്തും സംവിധായകനും നടനും ഗാനരചയിതാവും സംഗീത സംവിധായകനുമായ രാജസേനന് ക്രിട്ടിക്സ് റൂബി ജൂബിലി അവാര്‍ഡ് നല്‍കും. 

നടനും നിര്‍മ്മാതാവുമായ മുകേഷ്, പ്രമുഖ നിര്‍മാതാവും വിതരണക്കാരനുമായ കിരീടം ഉണ്ണി, നടന്‍ പ്രേംകുമാര്‍, ചിത്രസംയോജക ബീന പോള്‍ വേണുഗോപാല്‍, തെന്നിന്ത്യന്‍ നടിയും സംവിധായകയുമായ സുഹാസിനി മണിരത്നം എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം സമ്മാനിക്കും

മറ്റ് പുരസ്‌കാരങ്ങള്‍ മികച്ച രണ്ടാമത്തെ ചിത്രം: തടവ് (നിര്‍മാണം- പ്രമോദ് ദേവ്, ഫാസില്‍ റസാഖ്), മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍-ഫാസില്‍ റസാഖ് (ചിത്രം- തടവ്) മികച്ച സഹനടന്‍: കലാഭവന്‍ ഷാജോണ്‍ (ഇതുവരെ, ആട്ടം), ഷെയ്ന്‍ നിഗം (ആര്‍.ഡി.എക്സ്, വേല) മികച്ച സഹനടി: കെ.പി.എ.സി. ലീല (പൂക്കാലം, പൂവ്) മികച്ച ബാലതാരം: നസീഫ് മുത്താലി (ചാമ), ആവണി ആവൂസ് (കുറിഞ്ഞി) മികച്ച തിരക്കഥ: വി.സി. അഭിലാഷ് (പാന്‍ ഇന്ത്യന്‍ സ്റ്റോറി) മികച്ച ഗാനരചയിതാവ്: കെ. ജയകുമാര്‍ (ഇതുവരെ, അച്ഛനൊരു വാഴ വച്ചു) 

മികച്ച സംഗീത സംവിധാനം: അജയ് ജോസഫ് (ആഴം) മികച്ച പശ്ചാത്തല സംഗീതം: എബി ടോം (അവള്‍ പേര്‍ ദേവയാനി) മികച്ച പിന്നണി ഗായകന്‍: മധു ബാലകൃഷ്ണന്‍ (ഗാനം-കാഞ്ചന) കണ്ണെഴുതി...ചിത്രം-(ഞാനും പിന്നൊരു ഞാനും) മികച്ച പിന്നണി ഗായിക : മൃദുല വാരിയര്‍ (ഗാനം- കാലമേ..., ചിത്രം-കിര്‍ക്കന്‍) മികച്ച ഛായാഗ്രാഹകന്‍: അര്‍മോ (അഞ്ചക്കള്ളകോക്കന്‍) 

മികച്ച നവാഗത പ്രതിഭകള്‍ സംവിധാനം : സ്റ്റെഫി സേവ്യര്‍ (മധുര മനോഹര മോഹം), ഷൈസണ്‍ പി ഔസേഫ് (ഫെയ്സ് ഓഫ് ദ് ഫെയ്സ്ലെസ്) അഭിനയം: പ്രാര്‍ത്ഥന ബിജു ചന്ദ്രന്‍ (സൂചന),രേഖ ഹരീന്ദ്രന്‍ (ചെക്കമേറ്റ്) 

പ്രത്യേക ജൂറി പുരസ്‌കാരം സംവിധാനം : അനീഷ് അന്‍വര്‍ (രാസ്ത) അഭിനയം: ബാബു നമ്പൂതിരി (ഒറ്റമരം), ഡോ. മാത്യു മാമ്പ്ര (കിര്‍ക്കന്‍), ഉണ്ണി നായര്‍ (മഹല്‍), എ.വി. അനൂപ് (അച്ഛനൊരു വാഴ വച്ചു), ബീന ആര്‍ ചന്ദ്രന്‍ (തടവ്), റഫീഖ് ചൊക്ലി (ഖണ്ഡശ), ഡോ. അമര്‍ രാമചന്ദ്രന്‍ (ദ്വയം), ജിയോ ഗോപി (തിറയാട്ടം). തിരക്കഥ: വിഷ്ണു രവി ശക്തി (മാംഗോമുറി) ഗാനരചന, സംഗീതസംവിധാനം: ഷാജികുമാര്‍ (മോണോ ആക്ട്) സംഗീതം: സതീഷ് രാമചന്ദ്രന്‍ (ദ്വയം), ഷാജി സുകുമാരന്‍ (ലൈഫ്). 

 

Advertisment