സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാന്‍ നവജാത ശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ചു: മാതാവിന് പത്ത് വര്‍ഷം തടവ്

പ്രതി കല്ലുവാതുക്കല്‍ സ്വദേശിനി രേഷ്മയെയാണ് കോടതി ശിക്ഷിച്ചത്.

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
555

കൊല്ലം: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാന്‍ തടസമാണെന്ന് കണ്ട് നവജാത ശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച കേസില്‍ മാതാവിന് പത്ത് വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ച്  കോടതി.

Advertisment

പ്രതി കല്ലുവാതുക്കല്‍ സ്വദേശിനി രേഷ്മയെയാണ് കോടതി ശിക്ഷിച്ചത്. കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജഡ്ജ് പി.എന്‍. വിനോദാണ് ശിക്ഷ വിധിച്ചത്. ജുവനൈല്‍ ആക്ട് പ്രകാരം ഒരു വര്‍ഷം തടവ് കൂടി അനുഭവിക്കണമെന്ന് കോടതി വ്യക്തമാക്കി. 

2021 ജനുവരി 5നാണ് രേഷ്മ നവജാത ശിശുവിനെ പൊക്കിള്‍കൊടി  മുറിച്ചുമാറ്റാതെ വീടിനു പിന്നിലെ റബ്ബര്‍ തോട്ടത്തിലെ കരിയില കൂട്ടത്തില്‍ ഉപേക്ഷിച്ചത്. പിന്നീട് തിരുവനന്തപുരം എസ്.എ.ടി.  ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഡി.എന്‍.എ. പരിശോധനയിലാണ് കുഞ്ഞ് രേഷ്മയുടേതാണെന്ന് തിരിച്ചറിഞ്ഞത്.

പോലീസ് അന്വേഷണത്തില്‍ കാമുകനെന്ന വ്യാജേന വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ രേഷ്മയോട് ചാറ്റ് ചെയ്തിരുന്നത് ഭര്‍ത്താവിന്റെ സഹോദര ഭാര്യയും സഹോദരിപുത്രിയുമാണെന്ന് കണ്ടെത്തി. എന്നാല്‍, ഇവര്‍ ഇരുവരും ആറ്റില്‍ ചാടി ജീവനൊടുക്കിയിരുന്നു.

Advertisment